മഞ്ചേരി: മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശീലിച്ചാൽ പ്രകൃതി സംരക്ഷണം തനിയെ നടക്കുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. മഞ്ചേരി ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാതാ അമൃതാനന്ദമയി.
പ്രകൃതി സംരക്ഷണത്തിനായി ലോകത്തെന്പാടും സമ്മേളനങ്ങളും സംവാദങ്ങളും ചർച്ചകളും നടത്തി മനുഷ്യൻ ഓടിപ്പായുകയാണ്. എന്നാൽ നമ്മുടെ പൂർവികർ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. പൂർവികർക്ക് പ്രത്യേകിച്ചൊരു പ്രകൃതി സംരക്ഷണം ആവശ്യമുണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. ആരാധനയിലും ആചാരങ്ങളിലും പ്രകൃതിയുണ്ടായിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്ന് വേണ്ടത് മാത്രമെടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുകയെന്നത് അവരുടെ വ്രതമായിരുന്നു.
മനുഷ്യൻ ഇന്ന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറികൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു.
പ്രകൃതി സംരക്ഷണത്തിനായി ലോകത്തെന്പാടും സമ്മേളനങ്ങളും സംവാദങ്ങളും ചർച്ചകളും നടത്തി മനുഷ്യൻ ഓടിപ്പായുകയാണ്. എന്നാൽ നമ്മുടെ പൂർവികർ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. പൂർവികർക്ക് പ്രത്യേകിച്ചൊരു പ്രകൃതി സംരക്ഷണം ആവശ്യമുണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. ആരാധനയിലും ആചാരങ്ങളിലും പ്രകൃതിയുണ്ടായിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്ന് വേണ്ടത് മാത്രമെടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുകയെന്നത് അവരുടെ വ്രതമായിരുന്നു.
മനുഷ്യൻ ഇന്ന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറികൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു.