നിലന്പൂർ: യുഡിഎഫ് ഭരണ സമിതിയുടെ പദ്ധതിക്കെതിരെ പരാതിയുമായി ലീഗ്, കോണ്‍ഗ്രസ് അംഗങ്ങൾ. ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് അനുവദിച്ച 42 ലക്ഷം രൂപ ഡ്രൈനേജ് പദ്ധതിക്കായി മാറ്റിവച്ചപ്പോൾ അതിൽ തങ്ങൾളുടെ ഡിവിഷനുകൾക്ക് വിഹിതം കിട്ടാത്തതിനെ തുടർന്നാണ് ലീഗ് അംഗങ്ങളായി മുജീബ് ദേവശേരി, അടുക്കത്ത് ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിൽ കോണ്‍ഗ്രസിലെ കൗണ്‍സിലർമാർ ഉൾപ്പെടെ ഡിപിസിക്ക് പരാതി നൽകിയത്. മാർച്ച് 31ന് ശുചിത്വ പദ്ധതിയുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് തുക നഷ്ടപ്പെടാതിരിക്കാൻ ഫണ്ട് ഡ്രൈനേജ് പദ്ധതിക്കായി മാറ്റിവച്ചത്.
33 കൗണ്‍സിലർമാരിൽ 12 കൗണ്‍സിലർമാരുടെ ഡിവിഷനുകളിൽ മാത്രമാണ് ഡ്രൈനേജുമായി ബന്ധപ്പെട്ട് ഫണ്ട് നീക്കിവച്ചത്. ചെയർപേഴ്സന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും ഡിവിഷനുകളിൽ ഫണ്ട് ലഭിച്ചപ്പോൾ വൈസ് ചെയർമാൻ പി.വി.ഹംസ ഉൾപ്പെടെയുള്ളവർക്ക് ഫണ്ട് ലഭിച്ചില്ല. ഈ സംഭവത്തിൽ യുഡിഎഫിൽ ഭിന്നത മറനീക്കി പുറത്തുവന്നതോടെ കോണ്‍ഗ്രസും ലീഗും യോഗം ചേർന്നതിനു പുറമെ യുഡിഎഫ് യോഗവും നടന്നു. ഇതേതുടർന്ന് വരുന്ന പദ്ധതികളിൽ തഴയപ്പെട്ട ഡിവിഷനുകൾക്ക് മുൻഗണന നൽകാമെന്ന നിർദ്ധേശം ഉയരുകയും ഇത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് താത്കാലികമായി പരിഹാരമായിരിക്കുന്നത്. എന്നാൽ ഡിപിസിക്ക് നൽകിയ പരാതി അംഗങ്ങൾ പിൻവലിച്ചിട്ടില്ല.
33 കൗണ്‍സിലർമാരിൽ 12 കൗണ്‍സിലർമാരുടെ ഡിവിഷനുകളിൽ മാത്രമാണ് ഡ്രൈനേജുമായി ബന്ധപ്പെട്ട് ഫണ്ട് നീക്കിവച്ചത്. ചെയർപേഴ്സന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും ഡിവിഷനുകളിൽ ഫണ്ട് ലഭിച്ചപ്പോൾ വൈസ് ചെയർമാൻ പി.വി.ഹംസ ഉൾപ്പെടെയുള്ളവർക്ക് ഫണ്ട് ലഭിച്ചില്ല. ഈ സംഭവത്തിൽ യുഡിഎഫിൽ ഭിന്നത മറനീക്കി പുറത്തുവന്നതോടെ കോണ്‍ഗ്രസും ലീഗും യോഗം ചേർന്നതിനു പുറമെ യുഡിഎഫ് യോഗവും നടന്നു. ഇതേതുടർന്ന് വരുന്ന പദ്ധതികളിൽ തഴയപ്പെട്ട ഡിവിഷനുകൾക്ക് മുൻഗണന നൽകാമെന്ന നിർദ്ധേശം ഉയരുകയും ഇത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് താത്കാലികമായി പരിഹാരമായിരിക്കുന്നത്. എന്നാൽ ഡിപിസിക്ക് നൽകിയ പരാതി അംഗങ്ങൾ പിൻവലിച്ചിട്ടില്ല.