+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മങ്കട പോലീസ് രാഷ്്‌ട്രീയ പക്ഷപാതം കാണിക്കുന്നു: ലീഗ്

പെരിന്തൽമണ്ണ: മങ്കട പോലീസ് സ്റ്റേഷന്‍റെ പരിധിയിൽ നടക്കുന്ന നിയമ ലംഘനപ്രശ്നങ്ങളിൽ ഇടപെടുന്പോൾ ചില പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്
മങ്കട പോലീസ് രാഷ്്‌ട്രീയ  പക്ഷപാതം കാണിക്കുന്നു: ലീഗ്
പെരിന്തൽമണ്ണ: മങ്കട പോലീസ് സ്റ്റേഷന്‍റെ പരിധിയിൽ നടക്കുന്ന നിയമ ലംഘനപ്രശ്നങ്ങളിൽ ഇടപെടുന്പോൾ ചില പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നതായി മുസ്്ലിം ലീഗ് മങ്കട നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
അക്രമ സംഭവങ്ങളിൽ രാഷ്ട്രീയം നോക്കി ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ പ്രീണിപ്പിക്കുകയുമാണ് ചെയ്യുന്നത്. കെട്ടിച്ചമക്കപ്പെട്ട പരാതികളുടെ പേരിൽ സത്യാവസ്ഥ അന്വേഷിക്കാതെ പരാതിപ്പുറത്ത് കേസെടുത്ത് നിരപരാധികളെ കയ്യോടെ പിടികൂടുകയും ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി ജയിലിലടക്കുകയും ചെയ്ത് പീഡിപ്പിക്കുകയാണ്. എന്നാൽ യഥാർത്ഥ സംഭവങ്ങളിൽ കേസന്വേഷിക്കാനുള്ള താൽപര്യം പോലീസിനില്ല.
ഭൗർഭാഗ്യകരമായ കൂട്ടിൽ സംഭവത്തിന് രാഷ്ട്രീയ നിറം നൽകി നിരപരാധികൾ പീഡിപ്പിക്കപ്പെട്ട സന്ദർഭങ്ങളിൽ പോലീസ് നിഷ്ക്രിയരായി കാഴ്ചക്കാരായി നിന്ന് ഭരിക്കുന്ന പാർട്ടിക്കാരെ പ്രീണിപ്പിക്കുന്ന നിയമ വിരുദ്ധ നിലപാടാണ് കൈകൊണ്ടിരുന്നത്. തുടരെ തുടയുള്ള പോലീസിന്‍റെ ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ സാമൂഹിക നീതി നിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഈ നിലപാട് തിരുത്തി നീതിയുടെയും ന്യായത്തിന്‍റെയും പക്ഷത്ത് നിലകൊള്ളാതെ ഭരണാനുകൂല രാഷ്ട്രീയം ഒൗദ്യോഗിക നയമാക്കി മുന്നോട്ട് പോവുന്ന നിലപാട് തുടർന്നാൽ അതിനെ രാഷ്ട്രീയമായും, നിയമപരമായും നേരിടുന്നതിന് കമ്മിറ്റി യോഗം തീരുമാനിച്ചു. പാലോളി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, ടി.കുഞ്ഞാലി, വി.മൂസക്കുട്ടി, സി.എച്ച്.മുസ്തഫ, പി.മുഹമദ്, ഇസ്ഹാഖ്, വി.പി.മാനു തുടങ്ങിയവർ പ്രസംഗിച്ചു.
More in Malappuram :