വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് ഫൊറോന പള്ളിയിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു മോഷണം നടന്നത്. പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയിൽ മോഷണദൃശ്യങ്ങൾ ഉണ്ടെങ്കിലും മുഖംമൂടിയിട്ടതിനാൽ വ്യക്തതയില്ല. പള്ളി സെമിത്തേരിയോടു ചേർന്നുള്ള വാതിൽ കന്പിപ്പാര ഉപയോഗിച്ച് തുറന്ന് അകത്തുകടന്ന മോഷ്ടാവ് അൾത്താരയോട് ചേർന്നുള്ള രണ്ടു ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് പണം കവരുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട ്.
എല്ലാ ആഴ്ചയിലും ബുധൻ, ഞായർ ദിവസങ്ങളിൽ ഭണ്ഡാരം തുറക്കാറുണ്ടെങ്കിലും തിരക്കുമൂലം കഴിഞ്ഞ ബുധനാഴ്ച ഭണ്ഡാരം തുറന്നിരുന്നില്ല. കാൽ ലക്ഷം രുപയുടെ പണം നഷ്ടപ്പെട്ടതായി പള്ളി അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ പള്ളിയിലെത്തിയ കപ്യാർ പോൾസനാണ് പള്ളിയുടെ വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്ന് പള്ളി അധികാരികളെ വിവരമറിയച്ച് നടന്ന പരിശോധനയിലാണ് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഫൊറോന പള്ളി വികാരി വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ വിദഗ്ദ പരിശോധനയ്ക്കായി പോലീസിനു നല്കി. മാസങ്ങൾക്കു മുൻപ് പള്ളിയിൽ മോഷണം നടന്നിരുന്നു.
ഇതടക്കം സമീപ നാളുകളിൽ നടന്ന മോഷണ പരന്പരകളിലെ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പട്രോളിംഗ് ശക്തമാക്കിയെങ്കിലും കവർച്ചകൾ തുടരുകയാണ്.
എല്ലാ ആഴ്ചയിലും ബുധൻ, ഞായർ ദിവസങ്ങളിൽ ഭണ്ഡാരം തുറക്കാറുണ്ടെങ്കിലും തിരക്കുമൂലം കഴിഞ്ഞ ബുധനാഴ്ച ഭണ്ഡാരം തുറന്നിരുന്നില്ല. കാൽ ലക്ഷം രുപയുടെ പണം നഷ്ടപ്പെട്ടതായി പള്ളി അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ പള്ളിയിലെത്തിയ കപ്യാർ പോൾസനാണ് പള്ളിയുടെ വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്ന് പള്ളി അധികാരികളെ വിവരമറിയച്ച് നടന്ന പരിശോധനയിലാണ് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഫൊറോന പള്ളി വികാരി വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ വിദഗ്ദ പരിശോധനയ്ക്കായി പോലീസിനു നല്കി. മാസങ്ങൾക്കു മുൻപ് പള്ളിയിൽ മോഷണം നടന്നിരുന്നു.
ഇതടക്കം സമീപ നാളുകളിൽ നടന്ന മോഷണ പരന്പരകളിലെ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പട്രോളിംഗ് ശക്തമാക്കിയെങ്കിലും കവർച്ചകൾ തുടരുകയാണ്.