പഴയന്നൂർ: മല്ലൻവേല മഹോത്സവം വിപുലമായ പരിപാടികളോടെ നാളെ ആഘോഷിക്കും. അത്താണിപറന്പ് ദേശവും വടക്കുമുറി ദേശവും സംയുക്തമായാണ് വേല നടത്തുന്നത്.
അത്താണിപറന്പ് ദേശം പുലർച്ചെ കാവിലെ പൂജാദികർമ്മങ്ങൾ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു പഴയന്നൂർ ബസ് സ്റ്റാൻഡിൽനിന്നും ഗജവീരന്റെ അകന്പടിയോടെ മേളം, താലപ്പൊലി എന്നിവയോടുകൂടി എഴുന്നള്ളിപ്പ്, രാത്രി ഒന്പതിനു തായന്പക, ഞായറാഴ്ച പുലർച്ചെ വെള്ളാറക്കുളം അയ്യപ്പക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പ് കാവിലെത്തി സമാപിക്കും.
വടക്കുമുറി ദേശം നാളെ രാവിലെ പൂജാദികർമ്മങ്ങൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുത്തിരിത്തറ അയ്യപ്പക്ഷേത്രത്തിൽനിന്നും പകൽവേല പുറപ്പെട്ട് നാലുമണിക്ക് പഴയന്നൂർ ക്ഷേത്രനടയിലെത്തും.
തുടർന്ന് താലപ്പൊലിയോടെ വേല കാവിലെത്തിച്ചേരും. വൈകുന്നേരം ദീപാരാധന, ഞായറാഴ്ച പുലർച്ചെ പഴയന്നൂർ അന്പലനടയിൽനിന്നും വേല എഴുന്നള്ളിച്ച് മല്ലൻകാവിൽ സമാപിക്കും.
അത്താണിപറന്പ് ദേശം പുലർച്ചെ കാവിലെ പൂജാദികർമ്മങ്ങൾ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു പഴയന്നൂർ ബസ് സ്റ്റാൻഡിൽനിന്നും ഗജവീരന്റെ അകന്പടിയോടെ മേളം, താലപ്പൊലി എന്നിവയോടുകൂടി എഴുന്നള്ളിപ്പ്, രാത്രി ഒന്പതിനു തായന്പക, ഞായറാഴ്ച പുലർച്ചെ വെള്ളാറക്കുളം അയ്യപ്പക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പ് കാവിലെത്തി സമാപിക്കും.
വടക്കുമുറി ദേശം നാളെ രാവിലെ പൂജാദികർമ്മങ്ങൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുത്തിരിത്തറ അയ്യപ്പക്ഷേത്രത്തിൽനിന്നും പകൽവേല പുറപ്പെട്ട് നാലുമണിക്ക് പഴയന്നൂർ ക്ഷേത്രനടയിലെത്തും.
തുടർന്ന് താലപ്പൊലിയോടെ വേല കാവിലെത്തിച്ചേരും. വൈകുന്നേരം ദീപാരാധന, ഞായറാഴ്ച പുലർച്ചെ പഴയന്നൂർ അന്പലനടയിൽനിന്നും വേല എഴുന്നള്ളിച്ച് മല്ലൻകാവിൽ സമാപിക്കും.