ഇരിങ്ങാലക്കുട: ധാന്യ മില്ലുകളുടെ ലൈസൻസ് പുതുക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നഗരസഭയുടെ നിർദേശത്തിനെതിരെ പ്രതിഷേധമുയരുന്നു. നഗരസഭയുടെ നിർദേശത്തിനെതിരെ മുകുന്ദപുരം താലൂക്ക് കൂലി ഹള്ളർ റൈസ്മിൽ അസോസിയേഷൻ നഗരസഭ സെക്രട്ടറിക്കും കൗണ്‍സിലിനും പരാതി നൽകി.
മുകുന്ദപുരം താലൂക്കിലെ മുപ്പതോളം മില്ലുകളിൽ ഭൂരിപക്ഷവും 50 വർഷത്തിലധികം പഴക്കമുള്ളവയാണ്. ആളുകൾ കൊണ്ടുവരുന്ന ധാന്യങ്ങൾ അപ്പോൾത്തന്നെ പൊടിച്ചു നൽകുകയാണ് ഇവിടെ ചെയ്യുന്നത്. മില്ലുകളുടെ പ്രവർത്തനം മൂലം മലിനീകരണ പ്രശ്നങ്ങളുണ്ടാവുന്നതായി നിലവിൽ പരാതികളില്ലെന്നും ഭൂരിഭാഗം മില്ലുടമകളും മലിനീകരണ നിയന്ത്രണബോർഡിൽനിന്ന് അനുമതി എടുക്കാൻ പ്രാപ്തരല്ലെന്നും പരാതിയിൽ പറയുന്നു. നിലവിലെ മില്ലുകളുടെ ലൈസൻസുകൾ യഥാസമയം പുതുക്കി നൽകണമെന്നും പുതിയ മില്ലുകൾക്കുമാത്രം പുതിയ നിയമം ബാധകമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മുകുന്ദപുരം താലൂക്കിലെ മുപ്പതോളം മില്ലുകളിൽ ഭൂരിപക്ഷവും 50 വർഷത്തിലധികം പഴക്കമുള്ളവയാണ്. ആളുകൾ കൊണ്ടുവരുന്ന ധാന്യങ്ങൾ അപ്പോൾത്തന്നെ പൊടിച്ചു നൽകുകയാണ് ഇവിടെ ചെയ്യുന്നത്. മില്ലുകളുടെ പ്രവർത്തനം മൂലം മലിനീകരണ പ്രശ്നങ്ങളുണ്ടാവുന്നതായി നിലവിൽ പരാതികളില്ലെന്നും ഭൂരിഭാഗം മില്ലുടമകളും മലിനീകരണ നിയന്ത്രണബോർഡിൽനിന്ന് അനുമതി എടുക്കാൻ പ്രാപ്തരല്ലെന്നും പരാതിയിൽ പറയുന്നു. നിലവിലെ മില്ലുകളുടെ ലൈസൻസുകൾ യഥാസമയം പുതുക്കി നൽകണമെന്നും പുതിയ മില്ലുകൾക്കുമാത്രം പുതിയ നിയമം ബാധകമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.