വെള്ളാങ്കല്ലൂർ: താണിയാംകുന്ന് ഇടിച്ച്് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് നിർത്തിവെച്ചു. സ്വകാര്യ വ്യക്തിയുടെ 42 സെന്റ് സ്ഥലത്താണ് ജിയോളജി വകുപ്പിന്റെ പാസ്
ഉപയോഗിച്ച് മണ്ണെടുക്കാൻ ശ്രമം നടന്നത്. മണ്ണെടുത്താൽ ചുറ്റുമുള്ള 25ഓളം വീടുകൾക്കു കേടുപാടുകൾ സംഭവിക്കുമെന്നാണു നാട്ടുകാർ പറയുന്നത്.
കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് മണ്ണെടുപ്പ് നടന്നാൽ പാരിസ്ഥിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. അനുമതി ഉണ്ടെങ്കില്ലും പ്രതിഷേധത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് മണ്ണെടുപ്പ് നിർത്തിവെയ്ക്കാൻ സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസ് ഉടമയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പരാതി റവന്യൂ വകുപ്പിനും കളക്ടർക്കും നൽകുവാനും തദ്ദേശവാസികളോട് പോലീസ് നിർദേശിച്ചു.
ഉപയോഗിച്ച് മണ്ണെടുക്കാൻ ശ്രമം നടന്നത്. മണ്ണെടുത്താൽ ചുറ്റുമുള്ള 25ഓളം വീടുകൾക്കു കേടുപാടുകൾ സംഭവിക്കുമെന്നാണു നാട്ടുകാർ പറയുന്നത്.
കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് മണ്ണെടുപ്പ് നടന്നാൽ പാരിസ്ഥിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. അനുമതി ഉണ്ടെങ്കില്ലും പ്രതിഷേധത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് മണ്ണെടുപ്പ് നിർത്തിവെയ്ക്കാൻ സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസ് ഉടമയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പരാതി റവന്യൂ വകുപ്പിനും കളക്ടർക്കും നൽകുവാനും തദ്ദേശവാസികളോട് പോലീസ് നിർദേശിച്ചു.