മഞ്ചേരി: തുടരന്വേഷണത്തിനായി ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐഎസ്ഐടി) ഡിവൈഎസ്പി എം.പി വിനോദ് കസ്റ്റഡിയിൽ വാങ്ങിയ മാവോയിസ്റ്റ് നേതാവ് നൊണ്ടി മഹാലിംഗത്തെ മഞ്ചേരി യുഎപിഎ സ്പെഷൽ കോടതി റിമാൻഡ് ചെയ്തു.
ബുധനാഴ്ച നൊണ്ടി മഹാലിംഗത്തെയും ആൻമേരിയെയും മഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു.
നൊണ്ടി മഹാലിംഗത്തെ 24 മണിക്കൂർ നേരത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിട്ടുനൽകുകയായിരുന്നു. ആൻ മേരിയെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു വെല്ലൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
നേരത്തെ വെല്ലൂർ ജയിലിലായിരുന്ന ആൻ മേരിയെ ഡിവൈഎസ്പിയുടെ ആവശ്യപ്രകാരം വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഭാഷ, ഭക്ഷണം, ബന്ധുക്കളെ കാണാനുള്ള പ്രയാസം എന്നിവ കാരണം വെല്ലൂരിലേക്കു തന്നെ തിരികെ അയയ്ക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലെ കേസിലാണ് തമിഴ്നാട് തേനി സ്വദേശിയായ നൊണ്ടി മഹാലിംഗത്തെ കോടതിയിൽ ഹാജരാക്കിയത്.
2015 ഫെബ്രുവരി മൂന്നിനു രാത്രി കരുളായി നെടുങ്കയം താളിപ്പുഴ ആദിവാസി കോളനിയിൽ മഹാലിംഗത്തിന്റെ നേതൃത്വത്തിലെത്തിയ സ്ത്രീ അടക്കം അഞ്ചുപേർ പട്ടാള വേഷം ധരിച്ചെത്തി കോളനി നിവാസികളോട് സർക്കാരിനെതിരെ സായുധ വിപ്ലവം നടത്താൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.
2016 ജൂലൈ 21ന് തമിഴ്നാട് കാഞ്ചിപുരം ജില്ലയിലെ പടപ്പായിയിൽ വച്ച് ക്യു ബ്രാഞ്ച് സിഐഡിയാണ് മഹാലിംഗത്തെ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പോലീസ് ചാർജ് ചെയ്ത കേസിലാണ് കാവ്യ, ശരണ്യ, മീനാക്ഷി, മധുരൈ, ജയന്തി, മേരി എന്നി പേരുകളിലും അറിയപ്പെടുന്ന തമിഴ്നാട് മധുരൈ ജംബുരോപുരം മാർക്കറ്റ് കോവിൽ സ്ട്രീറ്റ് പെരുമാൾ കണ്ണന്റെ ഭാര്യ റീന ജോയ്സ് മേരി എന്ന ആൻമേരി (38)യെ കോടതിയിൽ ഹാജരാക്കിയത്. 2015 ജനുവരി 29ന് പുലർച്ചെ ഒന്നിന് വഴിക്കടവ് അയ്യപ്പൻപൊട്ടി തച്ചറാവിൽ ഖദീജയുടെ വീട്ടിലേക്ക് മാവോയിസ്റ്റ് സംഘടനയിലെ വിക്രം ഗൗഡ, ആൻമേരി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരു സ്ത്രീയുമടക്കം നാലുപേർ ആയുധവും സ്ഫോടക വസ്തുക്കളുമായി എത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.
ബുധനാഴ്ച നൊണ്ടി മഹാലിംഗത്തെയും ആൻമേരിയെയും മഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു.
നൊണ്ടി മഹാലിംഗത്തെ 24 മണിക്കൂർ നേരത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിട്ടുനൽകുകയായിരുന്നു. ആൻ മേരിയെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു വെല്ലൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
നേരത്തെ വെല്ലൂർ ജയിലിലായിരുന്ന ആൻ മേരിയെ ഡിവൈഎസ്പിയുടെ ആവശ്യപ്രകാരം വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഭാഷ, ഭക്ഷണം, ബന്ധുക്കളെ കാണാനുള്ള പ്രയാസം എന്നിവ കാരണം വെല്ലൂരിലേക്കു തന്നെ തിരികെ അയയ്ക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലെ കേസിലാണ് തമിഴ്നാട് തേനി സ്വദേശിയായ നൊണ്ടി മഹാലിംഗത്തെ കോടതിയിൽ ഹാജരാക്കിയത്.
2015 ഫെബ്രുവരി മൂന്നിനു രാത്രി കരുളായി നെടുങ്കയം താളിപ്പുഴ ആദിവാസി കോളനിയിൽ മഹാലിംഗത്തിന്റെ നേതൃത്വത്തിലെത്തിയ സ്ത്രീ അടക്കം അഞ്ചുപേർ പട്ടാള വേഷം ധരിച്ചെത്തി കോളനി നിവാസികളോട് സർക്കാരിനെതിരെ സായുധ വിപ്ലവം നടത്താൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.
2016 ജൂലൈ 21ന് തമിഴ്നാട് കാഞ്ചിപുരം ജില്ലയിലെ പടപ്പായിയിൽ വച്ച് ക്യു ബ്രാഞ്ച് സിഐഡിയാണ് മഹാലിംഗത്തെ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പോലീസ് ചാർജ് ചെയ്ത കേസിലാണ് കാവ്യ, ശരണ്യ, മീനാക്ഷി, മധുരൈ, ജയന്തി, മേരി എന്നി പേരുകളിലും അറിയപ്പെടുന്ന തമിഴ്നാട് മധുരൈ ജംബുരോപുരം മാർക്കറ്റ് കോവിൽ സ്ട്രീറ്റ് പെരുമാൾ കണ്ണന്റെ ഭാര്യ റീന ജോയ്സ് മേരി എന്ന ആൻമേരി (38)യെ കോടതിയിൽ ഹാജരാക്കിയത്. 2015 ജനുവരി 29ന് പുലർച്ചെ ഒന്നിന് വഴിക്കടവ് അയ്യപ്പൻപൊട്ടി തച്ചറാവിൽ ഖദീജയുടെ വീട്ടിലേക്ക് മാവോയിസ്റ്റ് സംഘടനയിലെ വിക്രം ഗൗഡ, ആൻമേരി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരു സ്ത്രീയുമടക്കം നാലുപേർ ആയുധവും സ്ഫോടക വസ്തുക്കളുമായി എത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.