തിരൂർ: വിവരങ്ങളും വിജ്ഞാനവും പെയ്തിറങ്ങുന്ന പുതിയ കാലത്ത് ആധുനിക യുവത്വത്തിന്റെയും സമൂഹത്തിന്റെയും നാഡിമിടിപ്പറിയാൻ ലൈബ്രറി പ്രഫഷണലുകൾക്ക് കഴിയണമെന്നു കേരള സർവകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് മേധാവി ഡോ. അച്യുത് ശങ്കർ എസ്. നായർ.
മലയാളം സർവകലാശാലയിൽ നടക്കുന്ന "കാം’ (നാഷണൽ കോണ്‍ഫറൻസ് ഓണ്‍ അക്കാഡമിക് ലൈബ്രറി മാനേജ്മെന്റ്) ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം സോഷ്യൽ മീഡിയയും ലൈബ്രറി സേവനങ്ങളും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലും കുടുംബത്തിലും അധികാരസമവാക്യങ്ങൾ മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കത്തിന്റെയും കുടുംബത്തിൽ കാരണവരുടെയും കാലം കഴിഞ്ഞു. പുതിയ കാലം സൗഹൃദങ്ങളുടെ കാലമാണ്. കുടുംബാംഗങ്ങൾ തമ്മിലും ക്ലാസ് മുറികളിലും സുഹൃദ്ബന്ധത്തിന്റെ അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്. ഈ മാറ്റം ലൈബ്രറി പ്രഫഷണലുകളും ഉൾക്കൊള്ളേണ്ടതുണ്ട്. വായനക്കാരനെ മാടി വിളിക്കുംവിധം ആകർഷണ കേന്ദ്രങ്ങളായി ലൈബ്രറികൾ മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാറ്റാ ബാങ്കുകൾ സാർവത്രികമായിരിക്കെ വിദഗ്ധമായ മാനേജ്മെന്റിലൂടെ മാത്രമേ അവ ഗവേഷകരിലും വായനക്കാരിലും എത്തിക്കാൻ കഴിയുകയുള്ളുവെന്ന് "ഡാറ്റാ റിപ്പോസിറ്ററീസ് ' എന്ന വിഷയത്തിൽ സംസാരിച്ച ബംഗളൂരു ഡിആർടിസി മേധാവി ഡോ.എ.ആർ.ഡി. പ്രസാദ് വ്യക്തമാക്കി.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഡോ. സംയുക്തരവി ഡിജിറ്റൽ ലൈബ്രറി മേഖലയിലെ പരീക്ഷണങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
ഡോ. അബ്ദുൾ അസീസ് (കാലിക്കട്ട് സർവകലാശാല) ഡോ.ടി. സുനിത, ഡോ. പി. ശ്രീജയ (ഐഐഎം കോഴിക്കോട്) വി.എസ്. കുഞ്ഞുമുഹമ്മദ്, വിമൽ കുമാർ (എംജി സർവകലാശാല) എന്നിവർ തങ്ങളുടെ സ്ഥാപനങ്ങളിലെ ഐടി അപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കി കേസ് സ്റ്റഡി അവതരിപ്പിച്ചു.
ഡോ.കെ.പി.വിജയകുമാർ മോഡറേറ്ററായിരുന്നു. സമാപന സമ്മേനത്തിൽ വൈസ് ചാൻസലർ കെ. ജയകുമാർ സർട്ടിഫിക്കറ്റുകൾ നൽകി.
ലൈബ്രറി ഉപദേഷ്ടാവും സമ്മേളനത്തിന്റെ കണ്‍വീനറുമായ പി.ജയരാജൻ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് പ്രസംഗിച്ചു.
മലയാളം സർവകലാശാലയിൽ നടക്കുന്ന "കാം’ (നാഷണൽ കോണ്‍ഫറൻസ് ഓണ്‍ അക്കാഡമിക് ലൈബ്രറി മാനേജ്മെന്റ്) ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം സോഷ്യൽ മീഡിയയും ലൈബ്രറി സേവനങ്ങളും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലും കുടുംബത്തിലും അധികാരസമവാക്യങ്ങൾ മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കത്തിന്റെയും കുടുംബത്തിൽ കാരണവരുടെയും കാലം കഴിഞ്ഞു. പുതിയ കാലം സൗഹൃദങ്ങളുടെ കാലമാണ്. കുടുംബാംഗങ്ങൾ തമ്മിലും ക്ലാസ് മുറികളിലും സുഹൃദ്ബന്ധത്തിന്റെ അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്. ഈ മാറ്റം ലൈബ്രറി പ്രഫഷണലുകളും ഉൾക്കൊള്ളേണ്ടതുണ്ട്. വായനക്കാരനെ മാടി വിളിക്കുംവിധം ആകർഷണ കേന്ദ്രങ്ങളായി ലൈബ്രറികൾ മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാറ്റാ ബാങ്കുകൾ സാർവത്രികമായിരിക്കെ വിദഗ്ധമായ മാനേജ്മെന്റിലൂടെ മാത്രമേ അവ ഗവേഷകരിലും വായനക്കാരിലും എത്തിക്കാൻ കഴിയുകയുള്ളുവെന്ന് "ഡാറ്റാ റിപ്പോസിറ്ററീസ് ' എന്ന വിഷയത്തിൽ സംസാരിച്ച ബംഗളൂരു ഡിആർടിസി മേധാവി ഡോ.എ.ആർ.ഡി. പ്രസാദ് വ്യക്തമാക്കി.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഡോ. സംയുക്തരവി ഡിജിറ്റൽ ലൈബ്രറി മേഖലയിലെ പരീക്ഷണങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
ഡോ. അബ്ദുൾ അസീസ് (കാലിക്കട്ട് സർവകലാശാല) ഡോ.ടി. സുനിത, ഡോ. പി. ശ്രീജയ (ഐഐഎം കോഴിക്കോട്) വി.എസ്. കുഞ്ഞുമുഹമ്മദ്, വിമൽ കുമാർ (എംജി സർവകലാശാല) എന്നിവർ തങ്ങളുടെ സ്ഥാപനങ്ങളിലെ ഐടി അപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കി കേസ് സ്റ്റഡി അവതരിപ്പിച്ചു.
ഡോ.കെ.പി.വിജയകുമാർ മോഡറേറ്ററായിരുന്നു. സമാപന സമ്മേനത്തിൽ വൈസ് ചാൻസലർ കെ. ജയകുമാർ സർട്ടിഫിക്കറ്റുകൾ നൽകി.
ലൈബ്രറി ഉപദേഷ്ടാവും സമ്മേളനത്തിന്റെ കണ്‍വീനറുമായ പി.ജയരാജൻ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് പ്രസംഗിച്ചു.