നിലന്പൂർ: നിലന്പൂർ നഗരസഭയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയെങ്കിലും 50 മൈക്രോണിൽ കൂടുതൽ കനമുള്ള പ്ലാസ്റ്റിക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് നൽകാനുള്ള നടപടികൾ ഇനിയും തുടങ്ങിയില്ല. രജിസ്ട്രേഷനു വേണ്ടി നഗരസഭയിലെത്തുന്ന ഉപഭോക്താക്കളോട് പിന്നീട് വരാനാണ് അധികൃതർ പറയുന്നത്. നിലന്പൂർ നഗരസഭയിൽ കഴിഞ്ഞ മാസം 26 മുതൽ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്.
50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കണമെങ്കിൽ നഗരസഭയിൽ നിന്നു പ്രത്യേകം ലൈസൻസ് എടുക്കണമെന്നും നിയമമുണ്ട്.
അതനുസരിച്ച് കഴിഞ്ഞ ദിവസം ലൈസൻസ് എടുക്കാനെത്തിയവർക്കാണ് നടപടികൾ തുടങ്ങിയില്ലെന്ന് പറഞ്ഞ് തിരിച്ചു പോകേണ്ടിവന്നത്. 50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കണമെങ്കിൽ ഒരാൾ ഒരു വർഷം 48,000 രൂപ നഗരസഭയിൽ ഫീസ് അടക്കണം.
രജിസ്ട്രേഷൻ തുടങ്ങാത്തതിനാൽ നഗരസഭയുടെ വരുമാന സ്രോതസ് കൂടിയാണ് നഷ്ടമാകുന്നത്. എന്നാൽ രജിസ്ട്രേഷൻ നടപടികൾ അടിയന്തിരമായി തുടങ്ങണമെന്ന് ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ നരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കണമെങ്കിൽ നഗരസഭയിൽ നിന്നു പ്രത്യേകം ലൈസൻസ് എടുക്കണമെന്നും നിയമമുണ്ട്.
അതനുസരിച്ച് കഴിഞ്ഞ ദിവസം ലൈസൻസ് എടുക്കാനെത്തിയവർക്കാണ് നടപടികൾ തുടങ്ങിയില്ലെന്ന് പറഞ്ഞ് തിരിച്ചു പോകേണ്ടിവന്നത്. 50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കണമെങ്കിൽ ഒരാൾ ഒരു വർഷം 48,000 രൂപ നഗരസഭയിൽ ഫീസ് അടക്കണം.
രജിസ്ട്രേഷൻ തുടങ്ങാത്തതിനാൽ നഗരസഭയുടെ വരുമാന സ്രോതസ് കൂടിയാണ് നഷ്ടമാകുന്നത്. എന്നാൽ രജിസ്ട്രേഷൻ നടപടികൾ അടിയന്തിരമായി തുടങ്ങണമെന്ന് ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ നരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.