മലപ്പുറം: അന്തരിച്ച മുൻകേന്ദ്രമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതരും കാണിച്ച ക്രൂരതക്കെതിരെ മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി മരണക്കിടക്കയിലും ഫാസിസം’ എന്ന പ്രമേയത്തിൽ നാളെ മലപ്പുറം സിവിൽസ്റ്റേഷൻ പരിസരത്ത് പ്രതിഷേധസംഗമവും ഇ. അഹമ്മദ് അനുസ്മരണവും സംഘടിപ്പിക്കും.
കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ പാർലമെന്റിനെ പ്രതിനിധീകരിച്ച ഇ. അഹമ്മദ് ബജറ്റ് അവതരണത്തിന്റെ തലേദിവസം പാർലമെന്റിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചപ്പോൾ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ കാണുവാൻ മക്കളെയോ ബന്ധുക്കളെയോ രാജ്യത്തെ ഉന്നതരായ നേതാക്കളെയോ അനുവദിച്ചിരുന്നില്ല. നേരത്തെ നിശ്ചയിച്ചുറപ്പിച്ച ബജറ്റ് അവതരണം കൃത്യസമയത്തുതന്നെ നടത്താൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ മരണം മറച്ചുവയ്ക്കുവാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കുവാൻ വന്ന എംപിമാരെപ്പോലും ഗുണ്ടകളെ ഉപയോഗിച്ച് തടയാനാണ് അധികൃതർ ശ്രമിച്ചത്. ഇതിന് കേന്ദ്രസർക്കാരിന്റെ പിന്തുണയുമുണ്ടായിട്ടുണ്ട്. ബന്ധുക്കളെപ്പോലും കാണുവാൻ അനുവദിക്കാതെ എന്ത് ചികിത്സയാണ് അദ്ദേഹത്തിനു നൽകിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് സംഗമം നടക്കുന്നത്.
ഉച്ചക്കുശേഷം മൂന്നിനു ആരംഭിക്കുന്ന പ്രതിഷേധസംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പാലോളി മുഹമ്മദ്കുട്ടി, ആര്യാടൻ മുഹമ്മദ്, എം.കെ. രാഘവൻ എംപി, എ.പി. അനിൽകുമാർ എംഎൽഎ, പി.വി. അബ്ദുൾവഹാബ് എംപി, പി.പി. സുനീർ, മുഹമ്മദ് മുഹ്സിൻ എംഎൽഎ, സബാഹ് പുൽപ്പറ്റ എന്നിവർക്ക് പുറമെ മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും എംഎൽഎമാരും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ അറിയിച്ചു.
കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ പാർലമെന്റിനെ പ്രതിനിധീകരിച്ച ഇ. അഹമ്മദ് ബജറ്റ് അവതരണത്തിന്റെ തലേദിവസം പാർലമെന്റിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചപ്പോൾ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ കാണുവാൻ മക്കളെയോ ബന്ധുക്കളെയോ രാജ്യത്തെ ഉന്നതരായ നേതാക്കളെയോ അനുവദിച്ചിരുന്നില്ല. നേരത്തെ നിശ്ചയിച്ചുറപ്പിച്ച ബജറ്റ് അവതരണം കൃത്യസമയത്തുതന്നെ നടത്താൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ മരണം മറച്ചുവയ്ക്കുവാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കുവാൻ വന്ന എംപിമാരെപ്പോലും ഗുണ്ടകളെ ഉപയോഗിച്ച് തടയാനാണ് അധികൃതർ ശ്രമിച്ചത്. ഇതിന് കേന്ദ്രസർക്കാരിന്റെ പിന്തുണയുമുണ്ടായിട്ടുണ്ട്. ബന്ധുക്കളെപ്പോലും കാണുവാൻ അനുവദിക്കാതെ എന്ത് ചികിത്സയാണ് അദ്ദേഹത്തിനു നൽകിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് സംഗമം നടക്കുന്നത്.
ഉച്ചക്കുശേഷം മൂന്നിനു ആരംഭിക്കുന്ന പ്രതിഷേധസംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പാലോളി മുഹമ്മദ്കുട്ടി, ആര്യാടൻ മുഹമ്മദ്, എം.കെ. രാഘവൻ എംപി, എ.പി. അനിൽകുമാർ എംഎൽഎ, പി.വി. അബ്ദുൾവഹാബ് എംപി, പി.പി. സുനീർ, മുഹമ്മദ് മുഹ്സിൻ എംഎൽഎ, സബാഹ് പുൽപ്പറ്റ എന്നിവർക്ക് പുറമെ മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും എംഎൽഎമാരും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ അറിയിച്ചു.