നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മുട്ടിയേലിലെ ഒന്നര ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പാവൽ, വെണ്ട, പയർ, വാഴ, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കു പുറമെ സൂര്യകാന്തിയും കൃഷിയിറക്കിയിരുന്നു. തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയാണ് പൂർണമായും ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി നടത്തിയത്. കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പച്ചക്കറികൾ മുഴുവനും കൃഷിയിടത്തിൽവച്ചുതന്നെ വിറ്റഴിക്കുകയായിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തുടർന്നും കൃഷിയിറക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ചാലിയാറിനെ ഈ വർഷംകൊണ്ട് സന്പൂർണ ജൈവപച്ചക്കറി സ്വയം പര്യാപ്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എംടി ലസ്ന, സ്ഥിരം സമിതി അധ്യക്ഷൻ തോണിയിൽ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പച്ചക്കറികൾ മുഴുവനും കൃഷിയിടത്തിൽവച്ചുതന്നെ വിറ്റഴിക്കുകയായിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തുടർന്നും കൃഷിയിറക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ചാലിയാറിനെ ഈ വർഷംകൊണ്ട് സന്പൂർണ ജൈവപച്ചക്കറി സ്വയം പര്യാപ്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എംടി ലസ്ന, സ്ഥിരം സമിതി അധ്യക്ഷൻ തോണിയിൽ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.