സുൽത്താൻ ബത്തേരി: കൂട്ടം തെറ്റിയ കാട്ടുകൊന്പൻ ദിക്കറിയാതെ നാട്ടിൻപുറങ്ങളിൽ ഭീതി പരത്തി.
ഇതുവരെ ആനശല്യം ഉണ്ടാകാതിരുന്ന പ്രദേശങ്ങളിലും കൊന്പൻ എത്തി. നിരവധി ആളുകൾ ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. പലർക്കും ഓട്ടത്തിനിടയിൽ വീണ് പരിക്കേറ്റു.
ബൈക്കും, നിരവധി കൃഷിയും നശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കാട്ടുകൊന്പന് ജനവാസകേന്ദ്രത്തിലെത്തിയത്. നൂൽപുഴ പഞ്ചായത്തിലെ തേലന്പറ്റയിൽ നിന്നും വെട്ടുവാടി, തൊടുവട്ടി വഴി നെന്മേനി പഞ്ചായത്തിലെ കോളിയാടിക്ക് സമീപം അകന്പടിക്കുന്ന്, അരിമാനി വരെ എത്തി നാശം വിതച്ചു.
വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ വനത്തിലേക്ക് തുരത്തി. വനത്തിൽ നിന്നും ആറ് കിലോമീറ്റർ വരെ അകലെയുള്ള ഗ്രാമങ്ങളിൽ കാട്ടാന എത്തിയത് ജനങ്ങളിൾ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബത്തേരി ടൗണിന് 200 മീറ്റർ അകല വരെ കാട്ടാനക്കൂട്ടം എത്തി ഭീതി പരത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.കാടും നാടും വേർതിരിക്കാത്തതാണ് വന്യമൃഗങ്ങൾക്ക് യഥേഷ്ടം നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങാൻ സഹായകമാകുന്നത്. വന്യമൃഗ ശല്യം തടയാൻ അടിയന്തിര നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
ഇതുവരെ ആനശല്യം ഉണ്ടാകാതിരുന്ന പ്രദേശങ്ങളിലും കൊന്പൻ എത്തി. നിരവധി ആളുകൾ ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. പലർക്കും ഓട്ടത്തിനിടയിൽ വീണ് പരിക്കേറ്റു.
ബൈക്കും, നിരവധി കൃഷിയും നശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കാട്ടുകൊന്പന് ജനവാസകേന്ദ്രത്തിലെത്തിയത്. നൂൽപുഴ പഞ്ചായത്തിലെ തേലന്പറ്റയിൽ നിന്നും വെട്ടുവാടി, തൊടുവട്ടി വഴി നെന്മേനി പഞ്ചായത്തിലെ കോളിയാടിക്ക് സമീപം അകന്പടിക്കുന്ന്, അരിമാനി വരെ എത്തി നാശം വിതച്ചു.
വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ വനത്തിലേക്ക് തുരത്തി. വനത്തിൽ നിന്നും ആറ് കിലോമീറ്റർ വരെ അകലെയുള്ള ഗ്രാമങ്ങളിൽ കാട്ടാന എത്തിയത് ജനങ്ങളിൾ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബത്തേരി ടൗണിന് 200 മീറ്റർ അകല വരെ കാട്ടാനക്കൂട്ടം എത്തി ഭീതി പരത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.കാടും നാടും വേർതിരിക്കാത്തതാണ് വന്യമൃഗങ്ങൾക്ക് യഥേഷ്ടം നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങാൻ സഹായകമാകുന്നത്. വന്യമൃഗ ശല്യം തടയാൻ അടിയന്തിര നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.