+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പനമരം സമരം: കെജിഎംഒ പ്രതിഷേധിച്ചു

കൽപ്പറ്റ: കുട്ടികൾ പുഴയിൽ വീണ് മരിച്ചതുമായി ബന്ധപ്പെട്ട് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രക്ഷേ
പനമരം സമരം: കെജിഎംഒ  പ്രതിഷേധിച്ചു
കൽപ്പറ്റ: കുട്ടികൾ പുഴയിൽ വീണ് മരിച്ചതുമായി ബന്ധപ്പെട്ട് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രക്ഷോഭം നടത്തിയതിലും തുടർന്ന് ചർച്ചയ്ക്ക് എത്തിയ ജില്ലാ മെഡിക്കൽ ഓഫീസറെയും, കെജിഎംഒഎ പ്രതിനിധികളെയും തടഞ്ഞുവച്ചതിലും മോശമായി സംസാരിച്ചതിലും കെജിഎംഒഎ പ്രതിഷേധം രേഖപ്പെടുത്തി.
ഞാറായ്ച്ച പുഴയിൽ വീണ കുട്ടികളെ പനമരം ആശുപത്രിയൽ എത്തിച്ചിട്ടില്ലെന്നും ചിലർ അനാവശ്യ സംഘർഷം ഉണ്ടാക്കുകയാണെന്നുമാണ് ഹോസ്പിറ്റൽ അധികൃതർ പറയുന്നത്.
പനമരം ആശുപത്രിയിൽ കാഷ്വാലിറ്റി ആരംഭിക്കുന്നതിന് എതിരല്ലെന്നും എന്നാൽ അതിനാവശ്യമായ നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, രണ്ട് അസിസ്റ്റന്‍റ് സർജന്മാർ എന്നിവരുൾപ്പടെയുള്ള മറ്റു സ്റ്റാഫുകളും സൗകര്യങ്ങളും ഒരുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാറുമാണെന്ന് കെജിഎംഒഎ അറിയിച്ചു.
ഇതറിയിക്കുന്നതിനായി എത്തിയ ഡിഎംഒയേയും കെജിഎംഒഎ പ്രതിനിധികളെയും നാട്ടുകാർ തടഞ്ഞു വയ്ക്കുകയും മോശമായി പെരുമാറുകയും ചെയതു. ആവശ്യമായ തസ്തികകളും സൗകര്യങ്ങളുമൊരുക്കി കാഷ്വാലിറ്റി തുടങ്ങുന്നതിന് കെജിഎംഒഎ യുടെ പിന്തുണയുണ്ടെന്നും പ്രസിഡന്‍റ്് ഡോ. അനീഷ്, സെക്രട്ടറി ദാഹർ എന്നിവർ അറിയിച്ചു.