+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംസി റോഡ് വികസനം പ്രഹസനം: ജോസഫ് വാഴയ്ക്കൻ

മൂവാറ്റുപുഴ: ഏറ്റുമാനൂർമൂവാറ്റുപുഴ എംസി റോഡ് വികസനത്തിന്‍റെ അവസാനഘട്ടം കെഎസ്ടിപി പ്രഹസനമാക്കാൻ ശ്രമിക്കുന്നതായി മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ആരോപിച്
എംസി റോഡ് വികസനം പ്രഹസനം:  ജോസഫ് വാഴയ്ക്കൻ
മൂവാറ്റുപുഴ: ഏറ്റുമാനൂർ-മൂവാറ്റുപുഴ എംസി റോഡ് വികസനത്തിന്‍റെ അവസാനഘട്ടം കെഎസ്ടിപി പ്രഹസനമാക്കാൻ ശ്രമിക്കുന്നതായി മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. റോഡ് നിർമാണത്തിന്‍റെ അവസാനഘട്ടമായ ആറൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള 12 കിലോമീറ്റർ പദ്ധതിയുടെ നിർദിഷ്ട രൂപരേഖയിൽ നിന്നു വ്യതിചലിക്കുകയാണ്.
ഇതിനുള്ള നിർദേശം കെഎസ്ടിപി-പൊതുമരാമത്ത് അധികൃതർ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്നു അങ്കമാലി വരെയുള്ള എംസി റോഡിൽ ഏറ്റവും കൂടുതൽ അപകട സാധ്യതയും വളവുകളുമുള്ളത് ആരക്കുഴ, മാറാടി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഭാഗത്താണ്. ഇവിടുത്തെ അപകടസാധ്യത പൂർണമായും ഒഴിവാക്കുന്ന തരത്തിലുള്ള അലൈൻമെന്‍റാണ് മുൻപ് തയാറാക്കിയിരുന്നത്. അതിനാവിശ്യമായ 98 ശതമാനം ഭൂമിയും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയും ചെയ്തിരുന്നു. മൂവാറ്റുപുഴയ്ക്കടുത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. അതിനായി രണ്ടു വർഷം മുന്പ് ആറു കോടി രൂപയും അനുവദിച്ചിരുന്നു.
അധികൃതരുടെ അനാസ്ഥയാണ് ഈ ഭൂമി ഏറ്റെടുക്കാൻ വൈകുന്നത്. എന്നാൽ ഇവിടം ഒഴിവാക്കി നിലവിലുള്ള റോഡ് ടാർ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഏറ്റെടുത്ത ഭൂമിയിലാകട്ടെ വളവുകളുള്ള ഭാഗങ്ങളിൽ മുഴുവൻ സ്ഥലവും ഉപയോഗിക്കേണ്ടന്നും ഒരു വശത്തെ ഭൂമി മാത്രം ഉപയോഗിച്ചാൽ മതിയെന്നും ചില വളവുകൾ നിവർത്തേണ്ടെന്നുമുള്ള നിർദേശവും അധികൃതർ നൽകിയിരിക്കുകയാണ്. ഓടകളുടെ നിർമാണവും, ടാറിംഗും ഉന്നത നിലവാരത്തിലല്ലാതെ അവസാനിപ്പിക്കാനുമുള്ള നീക്കവും നടത്തുന്നുണ്ട്. ഫണ്ടിന്‍റെ അപര്യാപ്തത ചൂണ്ടികാട്ടിയാണ് ഈ നടപടിയെന്നും പറയപ്പെടുന്നു.
എംസി റോഡ് നവീകരണത്തിൽ മൂവാറ്റുപുഴ നഗരത്തോട് ചേർന്ന പ്രദേശത്തു മാത്രം കാണിക്കുന്ന അവഗണനക്കെതിരെ കോണ്‍ഗ്രസ് മാറാടി, ആരക്കുഴ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നു വൈകുന്നേരം 4.30 ന് ഈസ്റ്റ് മാറാടി ജംഗ്ഷനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വാഴയ്ക്കൻ അറിയിച്ചു.