+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിഴക്കന്പലത്ത് കുടിവെള്ളക്ഷാമം രൂക്ഷം

കിഴക്കന്പലം: വേനൽ കടുത്തതോടെ കിഴക്കന്പലം കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. കനാലുകളും കിണറുകളും വറ്റി വരണ്
കിഴക്കന്പലത്ത് കുടിവെള്ളക്ഷാമം രൂക്ഷം
കിഴക്കന്പലം: വേനൽ കടുത്തതോടെ കിഴക്കന്പലം കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി.
കനാലുകളും കിണറുകളും വറ്റി വരണ്ടതോടെ ഇവിടങ്ങളിലെ കോളനി നിവാസികളടക്കമുള്ളവർ ജലത്തിനായി നെട്ടോട്ടമോടുകയാണ്.
കിഴക്കന്പലം പഞ്ചായത്തിലെ കാനോൻപുറം, മാളേക്കമോളം കോളനികളിൽ വെള്ളത്തിനായുള്ള വൈദ്യുതി ചാർജ് അടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനാലാണ് അധികൃതർ വെള്ളം നൽകാൻ തയ്യാറാകാത്തതെന്ന് കോളനി നിവാസികളിൽ നിന്നും പരാതിയുയർന്നിട്ടുണ്ട്.
ഇവിടുത്തെ കേടായമോട്ടോർ പന്പ് നാളിതുവരെ നന്നാക്കാൻ വാട്ടർ അഥോറിറ്റി തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
ആശാൻ പടി, പുക്കാട്ടുപടി, പഴങ്ങനാട് എന്നിവിടങ്ങളിലെ കനാൽ വെള്ളത്തെ ആശ്രയിച്ചു കഴിയുന്നവരും ദുരിതത്തിലാണ്. പഞ്ചായത്തുകളിലെ സേവനപ്പടി, ചെമ്മലപ്പടി, താമരച്ചാൽ, മാക്കി നിക്കര, ഊരക്കാട്, ചേലക്കുളം, പെരിങ്ങാല, പോത്തനാം പറന്പ്, പിണർ മുണ്ട, മോറക്കാല ,പള്ളിമുകൾ, മൈതാനി മുകൾ, കളരിക്ക മുകൾ കോളനി, നടുമുകൾ കോളനി, അംബേദ്കർ കോളനി ഭാഗങ്ങളിൽ കുഴൽ കിണറുകളുണ്ടെങ്കിലും ഇവ വറ്റിവരണ്ട സ്ഥിതിയാണ്.
ഈ പ്രദേശങ്ങളിലെ കനാലുകളിൽ പെരിയാർവാലിയിൽ നിന്നും ആഴ്ച്ചകളായി വെള്ളമെത്താത്തതും ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
എന്നാൽ കിഴക്കന്പലം, എടത്തല, കുന്നത്തുനാട് പഞ്ചായത്തുകളിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പൊയ്യക്കുന്നം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകാത്തതാണ് കുടിവെള്ള ക്ഷാമത്തിന്‍റെ മുഖ്യ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.