കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ എഴുന്നൂറിലധികം ജീവനക്കാർക്ക് ജനുവരിയിലെ ശന്പളം ഇതുവരെയും ലഭിച്ചില്ല.
ശന്പള ബിൽ മുഴുവൻ ഓണ്‍ലൈനിൽ ചേർത്തു തീരാത്തതാണ് ശന്പള വിതരണത്തിന് തടസം വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലും മൂന്നാഴ്ച വൈകിയാണ് 730 പേർക്ക് ശന്പളം ലഭിച്ചത്.
ഇക്കാര്യം പലതവണ ബന്ധപ്പെട്ട അധികൃതര അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു.
ശന്പളം വേഗത്തിൽ ലഭിക്കാനായി ജീവനക്കാരുടെ പേര് വിവരം സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥിരം ജീവനക്കാർക്ക് പെർമനന്റ് എംപ്ലോയീസ് നന്പറും (പെൻ) താത്ക്കാലിക ജീവനക്കാർക്ക് ടെന്പററി എംപ്ലോയീസ് നന്പറും (ടെൻ) നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് ഓണ്‍ലൈനിൽ ലീവ് ഉണ്ടോ ഇല്ലയോയെന്ന് ചേർത്താൽ മാത്രം മതിയെന്നിരിക്കെയാണ് ഈ കാലതാമസം ഉണ്ടാകുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയതിനു ശേഷമാണ് ശന്പളം ലഭിച്ചത്.
ശന്പള ബിൽ മുഴുവൻ ഓണ്‍ലൈനിൽ ചേർത്തു തീരാത്തതാണ് ശന്പള വിതരണത്തിന് തടസം വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലും മൂന്നാഴ്ച വൈകിയാണ് 730 പേർക്ക് ശന്പളം ലഭിച്ചത്.
ഇക്കാര്യം പലതവണ ബന്ധപ്പെട്ട അധികൃതര അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു.
ശന്പളം വേഗത്തിൽ ലഭിക്കാനായി ജീവനക്കാരുടെ പേര് വിവരം സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥിരം ജീവനക്കാർക്ക് പെർമനന്റ് എംപ്ലോയീസ് നന്പറും (പെൻ) താത്ക്കാലിക ജീവനക്കാർക്ക് ടെന്പററി എംപ്ലോയീസ് നന്പറും (ടെൻ) നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് ഓണ്‍ലൈനിൽ ലീവ് ഉണ്ടോ ഇല്ലയോയെന്ന് ചേർത്താൽ മാത്രം മതിയെന്നിരിക്കെയാണ് ഈ കാലതാമസം ഉണ്ടാകുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയതിനു ശേഷമാണ് ശന്പളം ലഭിച്ചത്.