ആലുവ: ആലുവ ബാങ്ക് ജംഗ്ഷനിൽ അശാസ്ത്രീയമായി കാന പൊളിച്ച് വ്യാപാരികൾക്കും ജനങ്ങൾക്കും ദുരിതം വിതച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്കും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. ആലുവ ബാങ്ക് ജംഗ്ഷനിൽ നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രസാദ് ബിൽഡിംഗിന് മുന്പിലാണ് ജെസിബിയുടെ സഹായത്തോടെ വലിയ കാന സ്ഥാപിച്ചത്.
ഇത് സംബന്ധിച്ച് ചൊവ്വാഴ്ച്ച മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നു കമ്മീഷൻ വിഷയത്തിൽ ഇടപെടുകയായിരു ന്നു. മുന്നൊരുക്കമില്ലാതെ വീതിയിൽ കാന കീറിയതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ പലതും അടഞ്ഞുകിടക്കുകയാണ്. റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമ പ്രദേശത്തെ ജലസേചന വകുപ്പിന്റെ കനാലിലൂടെ വെള്ളം തുറന്നുവിടാത്തതിനെതിരായ പരാതിയിൽ ഇറിഗേഷൻ വകുപ്പ് എക്സി. എൻജിനീയർ, എടത്തല പഞ്ചായത്ത് സെക്രട്ടറി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി.
ആലുവ താലൂക്ക് പൗരാവകാശ സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റീസ് പി. മോഹനദാസിന് പരാതി നൽകിയത്. നൊച്ചിമ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ 17 മുതൽ 19 വരെയുള്ള വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നു പരാതിയിൽ പറയുന്നു. കനാൽ കൈയേറ്റക്കാരെ സഹായിക്കാൻ കനാൽ വൃത്തിയാക്കാനോ വെള്ളം തുറന്നുവിടാനോ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
മലിനീകരണം ചോദ്യം ചെയ്തതിന്റെ പേരിൽ അയൽവാസി മർദിച്ചിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന വീട്ടമ്മയുടെ പരാതിയും കമ്മീഷൻ മുന്പാകെയെത്തി. ഒക്കൽ കല്ലിങ്ങൽകുടി സന്തോഷിന്റെ ഭാര്യ ലത സന്തോഷാണ് പരാതി നല്കിയത്. സമീപ വീട്ടിലെ മലിനജലം കിണറിലേക്ക് ഒഴുക്കുന്നതായും ഇതിനെതിരേ പഞ്ചായത്ത്, വില്ലേജ്, പോലീസ്, ആരോഗ്യ വിഭാഗം തുടങ്ങിയവർക്ക് പരാതികൾ നല്കിയെങ്കിലും നടപടികളുണ്ടായില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഇതിനിടയിൽ ലതയുടെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യമിട്ടത് ചോദ്യം ചെയ്തപ്പോഴാണ് മർദിച്ചത്. ഇതിനെതിരായ പരാതിയിൽ പെരുന്പാവൂർ പോലീസ് തനിക്കെതിരേ വ്യാജ കേസ് രജിസ്റ്റർ ചെയ്തെന്നും ആരോപിച്ചിരുന്നു. വിഷയത്തിൽ പഞ്ചായത്തിനോട് കമ്മീഷൻ വിശദീകരണം തേടി.
ആലുവ: ഗുഡ്സ്ഷെഡ് മുതൽ മലിനജല സംസ്കരണ പ്ലാന്റ് വരെയുള്ള കാന നിർമാണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തിയാൽ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ആലുവ പാലസ് ഭാഗത്ത് കാന നവീകരണം ഭാഗീകമായി മുടങ്ങിയതിനെ തുടർന്ന് നഗരസഭ കൗണ്സിലർ കെ.വി. സരളയാണ് കമ്മീഷൻ മുന്പാകെ പരാതി നൽകിയത്. കരാറുകാരൻ വിമുഖത കാട്ടുന്നതിനാൽ മാസങ്ങളായി നിർമാണം മുടങ്ങിയിരിക്കുകയാണ്.
ഇത് സംബന്ധിച്ച് ചൊവ്വാഴ്ച്ച മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നു കമ്മീഷൻ വിഷയത്തിൽ ഇടപെടുകയായിരു ന്നു. മുന്നൊരുക്കമില്ലാതെ വീതിയിൽ കാന കീറിയതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ പലതും അടഞ്ഞുകിടക്കുകയാണ്. റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമ പ്രദേശത്തെ ജലസേചന വകുപ്പിന്റെ കനാലിലൂടെ വെള്ളം തുറന്നുവിടാത്തതിനെതിരായ പരാതിയിൽ ഇറിഗേഷൻ വകുപ്പ് എക്സി. എൻജിനീയർ, എടത്തല പഞ്ചായത്ത് സെക്രട്ടറി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി.
ആലുവ താലൂക്ക് പൗരാവകാശ സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റീസ് പി. മോഹനദാസിന് പരാതി നൽകിയത്. നൊച്ചിമ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ 17 മുതൽ 19 വരെയുള്ള വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നു പരാതിയിൽ പറയുന്നു. കനാൽ കൈയേറ്റക്കാരെ സഹായിക്കാൻ കനാൽ വൃത്തിയാക്കാനോ വെള്ളം തുറന്നുവിടാനോ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
മലിനീകരണം ചോദ്യം ചെയ്തതിന്റെ പേരിൽ അയൽവാസി മർദിച്ചിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന വീട്ടമ്മയുടെ പരാതിയും കമ്മീഷൻ മുന്പാകെയെത്തി. ഒക്കൽ കല്ലിങ്ങൽകുടി സന്തോഷിന്റെ ഭാര്യ ലത സന്തോഷാണ് പരാതി നല്കിയത്. സമീപ വീട്ടിലെ മലിനജലം കിണറിലേക്ക് ഒഴുക്കുന്നതായും ഇതിനെതിരേ പഞ്ചായത്ത്, വില്ലേജ്, പോലീസ്, ആരോഗ്യ വിഭാഗം തുടങ്ങിയവർക്ക് പരാതികൾ നല്കിയെങ്കിലും നടപടികളുണ്ടായില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഇതിനിടയിൽ ലതയുടെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യമിട്ടത് ചോദ്യം ചെയ്തപ്പോഴാണ് മർദിച്ചത്. ഇതിനെതിരായ പരാതിയിൽ പെരുന്പാവൂർ പോലീസ് തനിക്കെതിരേ വ്യാജ കേസ് രജിസ്റ്റർ ചെയ്തെന്നും ആരോപിച്ചിരുന്നു. വിഷയത്തിൽ പഞ്ചായത്തിനോട് കമ്മീഷൻ വിശദീകരണം തേടി.
ആലുവ: ഗുഡ്സ്ഷെഡ് മുതൽ മലിനജല സംസ്കരണ പ്ലാന്റ് വരെയുള്ള കാന നിർമാണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തിയാൽ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ആലുവ പാലസ് ഭാഗത്ത് കാന നവീകരണം ഭാഗീകമായി മുടങ്ങിയതിനെ തുടർന്ന് നഗരസഭ കൗണ്സിലർ കെ.വി. സരളയാണ് കമ്മീഷൻ മുന്പാകെ പരാതി നൽകിയത്. കരാറുകാരൻ വിമുഖത കാട്ടുന്നതിനാൽ മാസങ്ങളായി നിർമാണം മുടങ്ങിയിരിക്കുകയാണ്.