+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യവില്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

അങ്കമാലി: ജനവാസ കേന്ദ്രമായ കിടങ്ങൂരിൽ ബിവറേജസ് കോർപറേഷന്‍റെ ഒൗട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നു. നൂറു കണക്കിനു ടിപ്പർ, ടോറ
മദ്യവില്പനശാല സ്ഥാപിക്കാനുള്ള  നീക്കത്തിനെതിരേ പ്രതിഷേധം
അങ്കമാലി: ജനവാസ കേന്ദ്രമായ കിടങ്ങൂരിൽ ബിവറേജസ് കോർപറേഷന്‍റെ ഒൗട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നു. നൂറു കണക്കിനു ടിപ്പർ, ടോറസ് ലോറികൾ നിരന്തരം ചീറിപ്പായുന്ന അങ്കമാലി-മഞ്ഞപ്ര റോഡിനഭിമുഖമായി മദ്യവില്പനശാല സ്ഥാപിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കിടങ്ങൂർ ഗാന്ധിനഗർ റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്‍റ് ടി.പി. ചാക്കോച്ചൻ, സെക്രട്ടറി കെ. ശ്രീധരമേനോൻ എന്നിവർ അറിയിച്ചു.
ഈ പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്ന അധികാരികളുടെ തീരുമാനത്തിനെതിരേ എക്സൈസ്, സിവിൽ സപ്ലൈസ് മന്ത്രിക്കും, ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും പരാതി നൽകും. ബിവറേജസ് കോർപറേഷന്‍റെ ഒൗട്ട് ലെറ്റ് ഇവിടെ സ്ഥാപിക്കുന്നതിനു വേണ്ടി രഹസ്യമായി ഒത്താശകൾ ചെയ്യുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ റോഡരികിൽ മദ്യവില്പനശാല കൂടി വന്നാൽ അപകടങ്ങൾ അനേകമടങ്ങായി വർധിക്കും. കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി, ശ്രീഭദ്ര സ്കൂൾ തുടങ്ങിയ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ഈ പ്രദേശത്തിനു ചുറ്റും പ്രവർത്തിക്കുന്നുണ്ട്. മദ്യവില്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പഞ്ചായത്ത് ഉപരോധസമരം ഉൾപ്പെടെയുള്ള സമരങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.