+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരോഗ്യവകുപ്പ് ജാഗ്രതയിൽ

നീലേശ്വരം:പട്ടികജാതി വകുപ്പിനു കീഴിൽ ബങ്കളം കക്കാട്ട് പ്രവർത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ മഞ്ഞപ്പിത്ത ബാധ പടരാൻ തുടങ്ങിയതോടെ ആരോ
ആരോഗ്യവകുപ്പ് ജാഗ്രതയിൽ
നീലേശ്വരം:പട്ടികജാതി വകുപ്പിനു കീഴിൽ ബങ്കളം കക്കാട്ട് പ്രവർത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ മഞ്ഞപ്പിത്ത ബാധ പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്.
രോഗബാധ ശ്രദ്ധയിൽപെട്ടു ദിവസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ഇവിടെ താമസിക്കുന്ന 28 കുട്ടികളിൽ 15 പേർക്കാണു കടുത്ത രോഗബാധയുണ്ടായത്.
സ്വന്തം നിലയിലാണു പലരും ചികിത്സ തേടിയതും വീട്ടിലേക്കു മടങ്ങിയതും. നാലു ജീവനക്കാരിൽ ഒരു വനിതയ്ക്കും രോഗബാധയുണ്ടായിട്ടുണ്ട്. രോഗം പടർന്നതോടെ സമീപവാസികളും ഭീതിയിലാണ്. ഹോസ്റ്റൽ വളപ്പിലെ കിണർവെള്ളം മലിനമായതാണു രോഗ ബാധയ്ക്കിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.
പുറമെ നിന്നുള്ള മാലിന്യം വീണു മലിനമായ കിണർ വൃത്തിയാക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഹോസ്റ്റലിനു സമീപം നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.