കാസർഗോഡ്: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ തെറിച്ചുവീണ് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വെൻഡിംഗ് മെഷീൻ മുഖേന ടിക്കറ്റ് വിൽപ്പന നടത്തുന്ന കണ്ണൂർ പാപ്പിനിശേരി റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന വൽസലനാണ്(62) പരിക്കേറ്റത്. ഇരുകാൽമുട്ടുകൾക്കും താഴെ പരിക്കേറ്റ നിലയിൽ വൽസലനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം പുറപ്പെടുകയായിരുന്ന ബൈന്തൂർ-കണ്ണൂർ പാസഞ്ചറിൽ വൽസലൻ ചാടിക്കയറുന്നതിനിടെയാണ് തെറിച്ചുവീണത്. സ്ഥിരമായി ഈ ട്രെയിനിലാണ് വൽസലൻ നാട്ടിലേക്ക് പോകാറുള്ളത്. വിവരമറിഞ്ഞ് ഗാർഡ് ട്രെയിൻ നിർത്തുകയായിരുന്നു.
റെയിൽവേ പോലീസ് റെയിൽവേ ജീവനക്കാരുടെ സഹായത്തോടെയാണ് വൽസലനെ ആശുപത്രിയിലെത്തിച്ചത്. വൽസലൻ മുന്പ് റെയിൽവേ ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം പുറപ്പെടുകയായിരുന്ന ബൈന്തൂർ-കണ്ണൂർ പാസഞ്ചറിൽ വൽസലൻ ചാടിക്കയറുന്നതിനിടെയാണ് തെറിച്ചുവീണത്. സ്ഥിരമായി ഈ ട്രെയിനിലാണ് വൽസലൻ നാട്ടിലേക്ക് പോകാറുള്ളത്. വിവരമറിഞ്ഞ് ഗാർഡ് ട്രെയിൻ നിർത്തുകയായിരുന്നു.
റെയിൽവേ പോലീസ് റെയിൽവേ ജീവനക്കാരുടെ സഹായത്തോടെയാണ് വൽസലനെ ആശുപത്രിയിലെത്തിച്ചത്. വൽസലൻ മുന്പ് റെയിൽവേ ജീവനക്കാരനായിരുന്നു.