കാസർഗോഡ്: സ്വർണ വ്യാപാരിയെ വിളിച്ചുകൊണ്ടുപോയി തലയ്ക്കടിച്ചുകൊലപ്പെടുത്തിയ ശേഷം പണംതട്ടിയെടുത്ത് കിണറ്റിൽ തള്ളിയ കേസിലെ പ്രതികൾ രക്ഷപ്പെടാനായി പൂജ നടത്തിയ സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. കർണാടക മടിക്കേരി അറക്കൽബുഡുവിലെ രംഗണ്ണ(42)യാണ് അറസ്റ്റിലായത്.
വിദ്യാനഗർ ചെട്ടുംകുഴിയിലെ മൻസൂറലിയെ കഴിഞ്ഞ 25ന് കൊലപ്പെടുത്തി കേരള-കർണാടക അതിർത്തിയിലെ ബായാറിനടുത്ത് പൊട്ടക്കിണറ്റിൽ തള്ളിയ കേസിലെ പ്രതികളായ രണ്ടുപേർ മന്ത്രവാദിയുടെ അടുത്തുപോയി തങ്ങളെ പിടികൂടാതിരിക്കാൻ പൂജ നടത്തുകയും 25,000 രൂപ പ്രതിഫലമായി നൽകുകയും ചെയ്തുവന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട മൻസൂറലിയുടെ മൊബൈൽ ഫോണും ഇയാൾക്ക് നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി കറുവപ്പാടിയിലെ അബ്ദുൾ സലാം നൽകിയ മൊഴി അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിദ്യാനഗർ ചെട്ടുംകുഴിയിലെ മൻസൂറലിയെ കഴിഞ്ഞ 25ന് കൊലപ്പെടുത്തി കേരള-കർണാടക അതിർത്തിയിലെ ബായാറിനടുത്ത് പൊട്ടക്കിണറ്റിൽ തള്ളിയ കേസിലെ പ്രതികളായ രണ്ടുപേർ മന്ത്രവാദിയുടെ അടുത്തുപോയി തങ്ങളെ പിടികൂടാതിരിക്കാൻ പൂജ നടത്തുകയും 25,000 രൂപ പ്രതിഫലമായി നൽകുകയും ചെയ്തുവന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട മൻസൂറലിയുടെ മൊബൈൽ ഫോണും ഇയാൾക്ക് നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി കറുവപ്പാടിയിലെ അബ്ദുൾ സലാം നൽകിയ മൊഴി അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.