കാസർഗോഡ്: കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ സ്ഥാപിച്ച ടോൾപിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മുതൽ ടോൾപിരിവ് തുടങ്ങിയതോടെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തിറങ്ങി.
കാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി അടക്കം 12 പേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നാലുവരിപ്പാതയുടെ നിർമാണം ആരംഭിക്കാതിരിക്കുകയും കർണാടകയിൽ ഉള്ളാൾ തൊക്കോട്ട് മുതൽ തലപ്പാടി വരെയുള്ള രണ്ട് ഓവർബ്രിഡ്ജുകളുടെ നിർമാണം പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ടോൾ പിരിവ് നൽകാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
ബസുകളാണ് ടോൾപിരിവ് കാരണം ഏറെ വലയുന്നത്. ഓരോ ട്രിപ്പിനും പ്രത്യേകം ടോൾ പിരിവ് നൽകണം. മംഗളൂരുവിൽ നിന്ന് കേരള അതിർത്തിയായ തലപ്പാടിയിലേക്ക് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. ഈ ബസുകൾ കേരള അതിർത്തി വരെ എത്തിയാണ് യാത്രക്കാരെ ഇറക്കിയിരുന്നത്.
ഇവിടെ നിന്നാണ് കേരള ബസുകളിൽ കയറി അതിർത്തി മേഖലയിലേയും മറ്റും യാത്രക്കാർ പോയിരുന്നത്. എന്നാൽ ടോൾ പിരിവ് തുടങ്ങിയതോടെ ബസുകൾ തലപ്പാടി ടോൾബൂത്തിൽ നിന്ന് അരകിലോമീറ്റർ അപ്പുറം നിർത്തിയിടുകയാണ്. യാത്രക്കാർ നടന്ന് കേരള അതിർത്തിയിൽ എത്തണം. ബസുകൾക്ക് 80 രൂപയാണ് ടോൾ ആയി വാങ്ങുന്നത്.
കർണാടകയിൽ ദേശീയപാതയിൽ മൂന്ന് സ്ഥലത്താണ് നിലവിൽ ടോൾ പിരിവ് ആരംഭിച്ചത്. നാലുവരിപ്പാതയിലാണ് ടോൾബൂത്ത് കൂടുതലായി ഉയർന്നിട്ടുള്ളത്. സൂറത്ത്കൽ, ഉഡുപ്പി എന്നിവിടങ്ങളിലാണ് മറ്റു ടോൾബൂത്തുകൾ. ടോൾബൂത്തുകളിലൂടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രം സൗജന്യ പ്രവേശനം ഉണ്ട്.
മറ്റുവാഹനങ്ങൾക്ക് വൻതുകയാണ് ഫീസായി ഈടാക്കുന്നത്. കെഎസ്ആർടിസി അടക്കമുള്ള ബസുകളിൽ നിന്നും കേന്ദ്ര റോഡ് വികസന മന്ത്രാലയത്തിന്റെ പേരിൽ ടോൾ പിരിക്കുന്നുണ്ട്. തലപ്പാടിയിൽ ഇന്നലെ ടോൾബൂത്ത് ഉപരോധിച്ചവരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഗഡിനാട് രക്ഷണവേദിഗെ, തലപ്പാടി നാഗരികര ഒക്കൂട്ട തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ ബൂത്ത് ഉപരോധിച്ചത്. പ്രതിഷേധ കൂട്ടായ്മ ഹർഷാദ് വോർക്കാടി ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് തലപ്പാടി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് സൈഫുള്ള തങ്ങൾ, മഞ്ചേശ്വരം പഞ്ചായത്തംഗം എ.മുക്താർ, വൈഭവ് ഷെട്ടി, രാജശേഖര, സിദ്ദീഖ്, ഇർഷാദ്, അസീസ്, മുസ്തഫ നേതൃത്വം എന്നിവർ നൽകി.
കാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി അടക്കം 12 പേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നാലുവരിപ്പാതയുടെ നിർമാണം ആരംഭിക്കാതിരിക്കുകയും കർണാടകയിൽ ഉള്ളാൾ തൊക്കോട്ട് മുതൽ തലപ്പാടി വരെയുള്ള രണ്ട് ഓവർബ്രിഡ്ജുകളുടെ നിർമാണം പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ടോൾ പിരിവ് നൽകാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
ബസുകളാണ് ടോൾപിരിവ് കാരണം ഏറെ വലയുന്നത്. ഓരോ ട്രിപ്പിനും പ്രത്യേകം ടോൾ പിരിവ് നൽകണം. മംഗളൂരുവിൽ നിന്ന് കേരള അതിർത്തിയായ തലപ്പാടിയിലേക്ക് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. ഈ ബസുകൾ കേരള അതിർത്തി വരെ എത്തിയാണ് യാത്രക്കാരെ ഇറക്കിയിരുന്നത്.
ഇവിടെ നിന്നാണ് കേരള ബസുകളിൽ കയറി അതിർത്തി മേഖലയിലേയും മറ്റും യാത്രക്കാർ പോയിരുന്നത്. എന്നാൽ ടോൾ പിരിവ് തുടങ്ങിയതോടെ ബസുകൾ തലപ്പാടി ടോൾബൂത്തിൽ നിന്ന് അരകിലോമീറ്റർ അപ്പുറം നിർത്തിയിടുകയാണ്. യാത്രക്കാർ നടന്ന് കേരള അതിർത്തിയിൽ എത്തണം. ബസുകൾക്ക് 80 രൂപയാണ് ടോൾ ആയി വാങ്ങുന്നത്.
കർണാടകയിൽ ദേശീയപാതയിൽ മൂന്ന് സ്ഥലത്താണ് നിലവിൽ ടോൾ പിരിവ് ആരംഭിച്ചത്. നാലുവരിപ്പാതയിലാണ് ടോൾബൂത്ത് കൂടുതലായി ഉയർന്നിട്ടുള്ളത്. സൂറത്ത്കൽ, ഉഡുപ്പി എന്നിവിടങ്ങളിലാണ് മറ്റു ടോൾബൂത്തുകൾ. ടോൾബൂത്തുകളിലൂടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രം സൗജന്യ പ്രവേശനം ഉണ്ട്.
മറ്റുവാഹനങ്ങൾക്ക് വൻതുകയാണ് ഫീസായി ഈടാക്കുന്നത്. കെഎസ്ആർടിസി അടക്കമുള്ള ബസുകളിൽ നിന്നും കേന്ദ്ര റോഡ് വികസന മന്ത്രാലയത്തിന്റെ പേരിൽ ടോൾ പിരിക്കുന്നുണ്ട്. തലപ്പാടിയിൽ ഇന്നലെ ടോൾബൂത്ത് ഉപരോധിച്ചവരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഗഡിനാട് രക്ഷണവേദിഗെ, തലപ്പാടി നാഗരികര ഒക്കൂട്ട തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ ബൂത്ത് ഉപരോധിച്ചത്. പ്രതിഷേധ കൂട്ടായ്മ ഹർഷാദ് വോർക്കാടി ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് തലപ്പാടി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് സൈഫുള്ള തങ്ങൾ, മഞ്ചേശ്വരം പഞ്ചായത്തംഗം എ.മുക്താർ, വൈഭവ് ഷെട്ടി, രാജശേഖര, സിദ്ദീഖ്, ഇർഷാദ്, അസീസ്, മുസ്തഫ നേതൃത്വം എന്നിവർ നൽകി.