കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളജ് സാഹിത്യവേദിയുടെ നേതൃത്വത്തിൽ കാവ്യോത്സവം നാളേയും മറ്റന്നാളുമായി നടക്കും. കേരള സാഹിത്യ അക്കാദമി, സർവശിക്ഷാ അഭിയാൻ, നാസ്ക് യുഎഇ ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാവ്യോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരേസമയം അഞ്ചു വേദികളിലായാണ് കാവ്യോത്സവം നടക്കുക. രണ്ടു ദിവസങ്ങളിലായി കവികളായ സച്ചിദാനന്ദൻ, കെ.ജി.ശങ്കരപിള്ള, വി.മധുസൂദനൻ നായർ, റഫീക്ക് അഹമ്മദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. നാളെ രാവിലെ 10.30ന് കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ സച്ചിതാനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജ അധ്യക്ഷത വഹിക്കും. കെ.ജി. ശങ്കരപിള്ള മുഖ്യാതിഥിയായിരിക്കും. കവിതയ്ക്കു നൽകിയ സംഭാവനകളെ മുൻനിർത്തി മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്കാരം കവി സച്ചിദാനന്ദനു സമർപ്പിക്കും.
സാഹിത്യവേദി സംഘടിപ്പിച്ച കവിതാ മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർഥികൾക്കു സച്ചിദാനന്ദൻ അവാർഡ് സമ്മാനിക്കും. എൻഡോസൾഫാൻ വിരുദ്ധ കവിതകളുടെ സമാഹാരം കെ.ജി.ശങ്കരപിള്ള പ്രകാശനം ചെയ്യും. മിനി ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് എന്റെ കവിത പരിപാടി കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വേദി മൂന്നിൽ(കോണ്‍ഫറൻസ് ഹാൾ) രാവിലെ 11ന് ഒറ്റക്കവിതാ പഠനങ്ങൾ-ചർച്ച നടക്കും.
ജയൻ മാങ്ങാട് മോഡറേറ്ററായിരിക്കും. വേദി നാലിൽ 11ന് കവിതയും പ്രതിരോധവും സംവാദം. സന്തോഷ് ഏച്ചിക്കാനം മോഡറേറ്ററായിരിക്കും. വേദി അഞ്ചിൽ ഉച്ചയ്ക്ക് 1.30ന് ആവിഷ്ക്കാരവും അതിജീവനവും ചർച്ച. രണ്ടാം നാൾ രാവിലെ ഒന്‍പതിന് കവിതാ ചർച്ച. വി. മധുസൂദനൻ നായർ, പി.പി. രാമചന്ദ്രൻ, റഫീക്ക് അഹമ്മദ്, അൻവർ അലി എന്നിവർ പങ്കെടുക്കും. വൈകുന്നേരം 3.45ന് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും.
രാജ്മോഹൻ നീലേശ്വരം അധ്യക്ഷത വഹിക്കും. പ്രശസ്ത കവിതകളെ ആസ്പദമാക്കിയുള്ള കേരള നടനം മോഹിനിയാട്ടം, കഥാപ്രസംഗം, മറത്തുകളി തുടങ്ങിയ ദൃശ്യാവിഷ്കാരങ്ങൾ ഉണ്ടായിരിക്കും. പി.യെകുറിച്ചുള്ള 'കളിയച്ഛൻ’ സിനിമയും കവികളേക്കുറിച്ചുള്ള ഡോക്യുമെന്ററികളും കവിത ടാക്കീസിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജ, സാഹിത്യവേദി പ്രസിഡന്റ് ഡോ. അംബികാസുതൻ മാങ്ങാട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജ്മോഹൻ നീലേശ്വരം, ത്യാഗരാജൻ ചാളക്കടവ്, വി.വിജയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
സാഹിത്യവേദി സംഘടിപ്പിച്ച കവിതാ മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർഥികൾക്കു സച്ചിദാനന്ദൻ അവാർഡ് സമ്മാനിക്കും. എൻഡോസൾഫാൻ വിരുദ്ധ കവിതകളുടെ സമാഹാരം കെ.ജി.ശങ്കരപിള്ള പ്രകാശനം ചെയ്യും. മിനി ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് എന്റെ കവിത പരിപാടി കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വേദി മൂന്നിൽ(കോണ്‍ഫറൻസ് ഹാൾ) രാവിലെ 11ന് ഒറ്റക്കവിതാ പഠനങ്ങൾ-ചർച്ച നടക്കും.
ജയൻ മാങ്ങാട് മോഡറേറ്ററായിരിക്കും. വേദി നാലിൽ 11ന് കവിതയും പ്രതിരോധവും സംവാദം. സന്തോഷ് ഏച്ചിക്കാനം മോഡറേറ്ററായിരിക്കും. വേദി അഞ്ചിൽ ഉച്ചയ്ക്ക് 1.30ന് ആവിഷ്ക്കാരവും അതിജീവനവും ചർച്ച. രണ്ടാം നാൾ രാവിലെ ഒന്‍പതിന് കവിതാ ചർച്ച. വി. മധുസൂദനൻ നായർ, പി.പി. രാമചന്ദ്രൻ, റഫീക്ക് അഹമ്മദ്, അൻവർ അലി എന്നിവർ പങ്കെടുക്കും. വൈകുന്നേരം 3.45ന് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും.
രാജ്മോഹൻ നീലേശ്വരം അധ്യക്ഷത വഹിക്കും. പ്രശസ്ത കവിതകളെ ആസ്പദമാക്കിയുള്ള കേരള നടനം മോഹിനിയാട്ടം, കഥാപ്രസംഗം, മറത്തുകളി തുടങ്ങിയ ദൃശ്യാവിഷ്കാരങ്ങൾ ഉണ്ടായിരിക്കും. പി.യെകുറിച്ചുള്ള 'കളിയച്ഛൻ’ സിനിമയും കവികളേക്കുറിച്ചുള്ള ഡോക്യുമെന്ററികളും കവിത ടാക്കീസിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജ, സാഹിത്യവേദി പ്രസിഡന്റ് ഡോ. അംബികാസുതൻ മാങ്ങാട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജ്മോഹൻ നീലേശ്വരം, ത്യാഗരാജൻ ചാളക്കടവ്, വി.വിജയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.