മാള: നാലു ദിവസം നീണ്ടുനിന്ന മാള അരവിന്ദൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. മാള ഗംഗ മൂവീസിലും കുഴിക്കാട്ടുശേരി ഗ്രാമികയിലുമായി പതിനൊന്ന് സിനിമകളാണ് പ്രദർശിപ്പിച്ചത്. രണ്ടു മലയാളം ചിത്രങ്ങളും മൂന്ന് ഇന്ത്യൻ ഭാഷാ ചിത്രങ്ങളും ആറു ലോകഭാഷാ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡന്റ്് തുന്പൂർ ലോഹിതാക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കിഷോർ അരവിന്ദ് ഉദ്ഘാടനം ചെയ്തു. പി.കെ. കിട്ടൻ, ഷാന്റി ജോസഫ്, വടക്കേടത്ത് പത്മനാഭൻ, ഡോ. വി.പി.ജിഷ്ണു എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളചിത്രം "ഒറ്റയാൾപാത’ സമാപനചിത്രമായി പ്രദർശിപ്പിച്ചു.
കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡന്റ്് തുന്പൂർ ലോഹിതാക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കിഷോർ അരവിന്ദ് ഉദ്ഘാടനം ചെയ്തു. പി.കെ. കിട്ടൻ, ഷാന്റി ജോസഫ്, വടക്കേടത്ത് പത്മനാഭൻ, ഡോ. വി.പി.ജിഷ്ണു എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളചിത്രം "ഒറ്റയാൾപാത’ സമാപനചിത്രമായി പ്രദർശിപ്പിച്ചു.