തളിക്കുളം: കുടുംബശ്രീക്കാർക്ക് മുറി നൽകാൻ തളിക്കുളം ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിക്കാർ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആക്ട്സിനെ പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടത്തിൽ നിന്ന് ഇറക്കിവിട്ടു.
ഒരു രൂപ വാടകയിൽ പത്ത് വർഷം മുന്പാണ് പഞ്ചായത്തിന്റെ പ്രത്യേക താത്പര്യത്തോടെ ചന്തയിലെ പഞ്ചായത്ത് കെട്ടിടത്തിൽ ആക്ട്സിന്റെ സേവന പ്രവർത്തനം തുടങ്ങിയത്. പിന്നീട് വാടക 175 രൂപയാക്കി. മുറി ഒഴിഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയപ്പോൾ ഓഫീസ് മുറി ആക്ട്സ് ഒഴിയുകയായിരുന്നു. ഇപ്പോൾ ദേശീയപാതയിലെ തൃപ്രയാർ നാട്ടിക രാമൻ കുളത്തിനടുത്തേക്ക് പ്രതിമാസം 2200 രൂപ വാടകയ്ക്കെടുത്ത് മുറിയിലേക്കാണ് ആക്ട്സിന്റെ ഓഫീസ് മാറ്റിയത്.
ഒരു രൂപ വാടകയിൽ പത്ത് വർഷം മുന്പാണ് പഞ്ചായത്തിന്റെ പ്രത്യേക താത്പര്യത്തോടെ ചന്തയിലെ പഞ്ചായത്ത് കെട്ടിടത്തിൽ ആക്ട്സിന്റെ സേവന പ്രവർത്തനം തുടങ്ങിയത്. പിന്നീട് വാടക 175 രൂപയാക്കി. മുറി ഒഴിഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയപ്പോൾ ഓഫീസ് മുറി ആക്ട്സ് ഒഴിയുകയായിരുന്നു. ഇപ്പോൾ ദേശീയപാതയിലെ തൃപ്രയാർ നാട്ടിക രാമൻ കുളത്തിനടുത്തേക്ക് പ്രതിമാസം 2200 രൂപ വാടകയ്ക്കെടുത്ത് മുറിയിലേക്കാണ് ആക്ട്സിന്റെ ഓഫീസ് മാറ്റിയത്.