+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്പുമല ആദിവാസി കോളനിക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമായില്ല

നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽപ്പെട്ട പന്തീരായിരം ഉൾവനത്തിലെ അന്പുമല കോളനി നിവാസികളുടെ യാത്രാദുരിതത്തിനു പരിഹാരമായില്ല. പാലക്കയം വഴി കോളനിയിലേക്കു
അന്പുമല ആദിവാസി കോളനിക്കാരുടെ  യാത്രാദുരിതത്തിന് പരിഹാരമായില്ല
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽപ്പെട്ട പന്തീരായിരം ഉൾവനത്തിലെ അന്പുമല കോളനി നിവാസികളുടെ യാത്രാദുരിതത്തിനു പരിഹാരമായില്ല. പാലക്കയം വഴി കോളനിയിലേക്കുള്ള റോഡ് വനംവകുപ്പ് അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. കോളനിയിൽ നിന്നു സ്വകാര്യവ്യക്തിയുടെ പറന്പിലൂടെ ഒന്നര കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറി നിലന്പൂർ നായാടംപൊയിൽ മലയോര പാതയിലെത്തിയാൽ മാത്രമേ ഇവർക്ക് വാഹനങ്ങളിൽ യാത്ര ചെയ്യാൻ കഴിയൂ.
2010ൽ കോളനി വികസനത്തിനായി അന്നത്തെ കളക്ടറും ജില്ലാ ജഡ്ജിയും ചേർന്നു വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ ഈ റോഡ് ഗതാഗതയോഗ്യമാക്കി യാത്രാസൗകര്യമൊരുക്കാൻ തീരുമാനിച്ചിരുന്നു.
പിന്നീട് രണ്ടു മഴക്കാലങ്ങളിൽ ലക്ഷങ്ങൾ മുടക്കി വനംവകുപ്പ് റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും നിർമാണത്തിലെ അപാകത മൂലം മാസങ്ങൾക്കുള്ളിൽ തകരുകയായിരുന്നു. നിലന്പൂരിൽ നിന്നു അകന്പാടം വഴി തിരുവന്പാടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് മാത്രമാണ് ഏകആശ്രയം. ബസ് ലഭിക്കാതെ വരുന്പോൾ നിലന്പൂരിൽ നിന്നും 500 രൂപ വാടക നൽകിയാണ് ആദിവാസികൾ കോളനിയിലെത്തുന്നത്. ഗതാഗതസൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരടക്കം കോളനിയിലെത്തിയെങ്കിലും പ്രശ്നത്തിനു ഇനിയും പരിഹാരമായിട്ടില്ല.
2010ൽ കോളനിയിൽ നിർമാണം തുടങ്ങിയ 22 വീടുകളിൽ പകുതിയും റോഡ് സൗകര്യമില്ലാത്തതിനാൽ ഏഴ് വർഷമായിട്ടും പണി പൂർത്തിയായിട്ടില്ല. ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ട 22 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ദിവസം കോളനിയിലെ മുത്തശിയായ ചക്കിയെ പട്ടി കടിച്ചിട്ട് സ്ട്രെച്ചറിൽ കിടത്തി ഒന്നര കിലോമീറോളം ചുമന്നു കൊണ്ടാണ് വാഹനത്തിലെത്തിച്ചത്. പ്രതിമാസ മെഡിക്കൽ ക്യാന്പിന് ചാലിയാർ പിഎച്ച്സിയിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർ എത്തുന്നത് കാൽനടയായാണ്. ആദിവാസി ക്ഷേമത്തിന്‍റെ പേരിൽ ജില്ലാ ഓഫീസടക്കം നിലന്പൂരിൽ പ്രവർത്തിക്കുന്പോഴാണ് അന്പുമല കോളനി നിവാസികളുടെ ഈ ദുരിതയാത്ര.
More in Malappuram :