മലപ്പുറം: താനൂരിന്റെ തീരപ്രദേശത്ത് അക്രമം നടത്തി സമാധാന ജീവിതം തകർക്കുന്ന മുസ്ലിംലീഗിലെ ആക്രമികളെയും അതിനു പിന്തുണ നൽകുന്നവരെയും ഉടൻ പിടികൂടണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെ കൂട്ടക്കൊല നടത്താനുണ്ടായ ശ്രമം മുസ്ലിംലീഗിന്റെ താലിബാനിസമാണ് വ്യക്തമാക്കുന്നത്. താനൂരിന്റെ തീരങ്ങളിൽ തങ്ങൾക്ക് എതിരായി നിൽക്കുന്നവരെയെല്ലാം ആക്രമിക്കാനാണ് ലീഗ് മുതിരുന്നത്.
കാൽക്കീഴിലെ മണ്ണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വെപ്രാളമാണ് അതിനു പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷമാണ് ഇതു ശക്തമായത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി ലീഗിനെ അത്രമാത്രം ഉലയ്ക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി. അബ്ദുറഹിമാനെ അക്രമിച്ചതിലൂടെ ജനാധിപത്യത്തിനും ഭീഷണിയുയർത്തി. നിരവധി വീടുകളും വാഹനങ്ങളും തകർത്തു.
ഒട്ടേറെ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പലതവണ ആക്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ വോട്ടർമാർ മുസ്ലിംലീഗിന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. എന്നിട്ടും അക്രമത്തിന്റെ മാർഗത്തിൽ തന്നെയാണ് അവരെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. പറവണ്ണയിലും ഉണ്യാലിലും മറ്റും പിന്നീടും നിരവധി പ്രവർത്തകർ ആക്രമിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒന്പതു പ്രവർത്തകരെ ആക്രമിച്ചത്.
ഇതിലുൾപ്പെട്ടവരെ പിടിക്കാൻ ചെന്ന പോലീസിനെയും തടഞ്ഞു. വെട്ടം, നിറമരുതൂർ പഞ്ചായത്തുകളുടെ അതിർത്തിയായ പറവണ്ണ ആലിൻചുവടാണ് ഈ ക്രിമിനൽ സംഘത്തിന്റെ താവളം. അക്രമികളെ നിലയ്ക്കു നിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
കാൽക്കീഴിലെ മണ്ണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വെപ്രാളമാണ് അതിനു പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷമാണ് ഇതു ശക്തമായത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി ലീഗിനെ അത്രമാത്രം ഉലയ്ക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി. അബ്ദുറഹിമാനെ അക്രമിച്ചതിലൂടെ ജനാധിപത്യത്തിനും ഭീഷണിയുയർത്തി. നിരവധി വീടുകളും വാഹനങ്ങളും തകർത്തു.
ഒട്ടേറെ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പലതവണ ആക്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ വോട്ടർമാർ മുസ്ലിംലീഗിന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. എന്നിട്ടും അക്രമത്തിന്റെ മാർഗത്തിൽ തന്നെയാണ് അവരെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. പറവണ്ണയിലും ഉണ്യാലിലും മറ്റും പിന്നീടും നിരവധി പ്രവർത്തകർ ആക്രമിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒന്പതു പ്രവർത്തകരെ ആക്രമിച്ചത്.
ഇതിലുൾപ്പെട്ടവരെ പിടിക്കാൻ ചെന്ന പോലീസിനെയും തടഞ്ഞു. വെട്ടം, നിറമരുതൂർ പഞ്ചായത്തുകളുടെ അതിർത്തിയായ പറവണ്ണ ആലിൻചുവടാണ് ഈ ക്രിമിനൽ സംഘത്തിന്റെ താവളം. അക്രമികളെ നിലയ്ക്കു നിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.