ഗൂഡല്ലൂർ: കുന്നൂർ സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണ മാലയിൽ ബാങ്ക് ജീവനക്കാർ തിരിമറി നടത്തി. കുന്നൂർ സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളി മരിയമ്മാളിന്റെ പണയ വസ്തുവാണ് തിരിമറി നടത്തിയത്. കാലാവധി ക്കു രണ്ട് മാസം മുന്പ് തന്നെ മാല എടുക്കാൻ ഇവർ പണവുമായി ബാങ്കിലെത്തിയെങ്കിലും ജീവനക്കാർ നൽകാൻ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ ഉൗട്ടി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരോട് സ്ത്രീക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാനും കേസ് നടത്തിപ്പിന് ചിലവായ 2,500 രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.