+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടുവയുടെ ആക്രമണത്തിൽ കുട്ടിയാന ചരിഞ്ഞു

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ ആനക്കുട്ടി ചത്തു. എട്ട് മാസം പ്രായമായ ആനക്കുട്ടിയാണ് ചത്തത്. ഇന്നലെ വെളുപ്പിന് കോഴിക
കടുവയുടെ ആക്രമണത്തിൽ കുട്ടിയാന ചരിഞ്ഞു
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ ആനക്കുട്ടി ചത്തു.
എട്ട് മാസം പ്രായമായ ആനക്കുട്ടിയാണ് ചത്തത്. ഇന്നലെ വെളുപ്പിന് കോഴിക്കോട്-മൈസൂരു ദേശീയപാതയ്ക്ക് സമീപം കല്ലൂർ 67ലാണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കടുവയുടെ ആക്രമണത്തിൽ ആന ചരിയുന്നത് വയനാട്ടിലെ ആദ്യ സംഭവമാണ്. ഇതിന് മുന്പ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
ആനക്കുട്ടിയുടെ ഇടതുകാലിന് സാരമായ മുറിവേറ്റിരുന്നു. രണ്ട് ദിവസം മുന്പ് അവശനിലയിൽ ആനക്കുട്ടിയെ വനം വകുപ്പ് അധികൃതർ കണ്ടിരുന്നെങ്കിലും കാട്ടാനകളുടെ സാന്നിധ്യം കാരണം അടുത്തു ചെല്ലാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം വൈകിട്ടോടെ തള്ളയാനയും രണ്ട് കൊന്പന്മാരും കുട്ടിയാനയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആനകളെ തുരത്തിയാണ് ആനക്കുട്ടിയുടെ സമീപത്തേക്ക് വനപാലകർ എത്തിയത്.
അപ്പോഴേക്കും ആനക്കുട്ടി ചരിഞ്ഞിരുന്നു. വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
കടുവയുടെ ആക്രമണത്തിന് പുറമെ കരളിനെ ബാധിച്ച രോഗവും കുട്ടിയാന ചരിയാൻ കാരണമായെന്ന് ബത്തേരി അസിസ്റ്റന്‍റ് വൈൽഡ് വൈഫ് വാർഡൻ കൃഷ്ണദാസ് പറഞ്ഞു.