അടിമാലി: ആദിവാസികളെ ആക്രമിച്ച് വീട് കത്തിച്ച സംഭവത്തിലെ പ്രതി പിടിയിൽ. അടിമാലിക്കുസമീപം പടക്കപ്പ് ആദിവാസിക്കുടയിൽ കഴിഞ്ഞ ഡിസംബർ 11–ന് രാത്രി 12– നോടെയാണ് സ്ത്രീകളുൾപ്പെടെയുള്ള ആദിവാസികളെ മർദിക്കുകയും കുടിലിന് തീയിടുകയും ചെയ്തത്. കേസിലെ പ്രധാന പ്രതി പടിക്കപ്പ് കുളങ്ങരക്കുടിയിൽ ബോബനെ (44) മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രി ഏഴിനാണ് അറസ്റ്റുചെയ്തത്. ജർമ്മൻ പൊന്നപ്പൻ, ഉദയക്കാളി എന്നിവരുടെ കുടിലുകളാണ് കത്തിച്ചത്. ഉന്നത ഇടപെടലിനെത്തുടർന്ന് അറസ്റ്റ് വൈകുകയാണെന്ന് ആരോപണമുണ്ടയതിനെതുടർന്നാണ് സംഭവം നടന്ന് രണ്ടുമാസം തികയാൻ മൂന്നുദിവസം ബാക്കിനിൽക്കെ നാടകീയമായി അറസ്റ്റ് നടന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം 21–ഓളം പേർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്.