സ്വന്തം ലേഖകൻ
തൃശൂർ: തമിഴ്നാട്ടിൽനിന്നു പച്ചക്കറികളുമായുള്ള ലോറികൾ ഇന്നു തൃശൂർ ശക്തൻതന്പുരാൻ മാർക്കറ്റിലേക്കു വരില്ല. മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ വട്ടംകറക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ലോറി ഡ്രൈവർമാർ പണിമുടക്കുകയാണ്.
ശക്തൻ മാർക്കറ്റിൽ പച്ചക്കറികളുമായി എത്തുന്ന തങ്ങളെ ചുമട്ടുകാർ പലവിധത്തിൽ ദ്രോഹിക്കുന്നുവെന്നു ലോറി ഡ്രൈവർമാർ ശനിയാഴ്ച തൃശൂരിലെ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് അധികൃതർക്കു പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ ചുമട്ടുകാർ ഇന്നലേയും തിങ്കളാഴ്ചയും കൂടുതൽ കടുത്ത ദ്രോഹനടപടികളുമായാണു ലോറി ഡ്രൈവർമാരെ നേരിട്ടത്. ഇതോടെയാണ് സൂചനാ പണിമുടക്കു നടത്താൻ ലോറി ഡ്രൈവർമാർ തീരുമാനിച്ചത്.
അർധരാത്രി കഴിഞ്ഞ് ഒരുമണി മുതൽ ശക്തൻ മാർക്കറ്റിൽ പച്ചക്കറികളുമായി ദിവസേന നാല്പതു ലോറികൾ എത്താറുണ്ട്. രാത്രി ലോറികളിൽനിന്നു ചരക്ക് ഇറക്കുന്നതടക്കം മാർക്കറ്റിന്റെ പൂർണനിയന്ത്രണം ചുമട്ടുതൊഴിലാളികളുടെ കൈകളിലാണ്. പച്ചക്കറികളുമായി വന്ന ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണു പരാതി. യഥാസ്ഥലത്തു ലോറികൾ നിർത്തിച്ചു ചരക്ക് ഇറക്കാൻ തയാറാകാതെ മാർക്കറ്റിന്റെ പല ഭാഗത്തേക്കു പലപ്പോഴായി ലോറികൾ മാറ്റിയിടുവിച്ചു ദ്രോഹിക്കുന്നുണ്ടെന്നാണു ഡ്രൈവർമാരുടെ മറ്റൊരു പരാതി. ലോറിയിൽനിന്ന് ചരക്കു മോഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. പുലർച്ചെ രണ്ടുമണിക്കോ മൂന്നുമണിക്കോ പച്ചക്കറികളുമായി എത്തുന്ന ലോറികളെ പലയിടത്തായി നാലു മണിക്കൂർ കാത്തുനിർത്തിച്ച് രാവിലെ ഏഴിനുശേഷം ചരക്ക് ഇറക്കുന്ന അവസ്ഥയാണുള്ളത്.
പുലർച്ചെ മുതൽ പച്ചക്കറി മാർക്കറ്റിൽ മൊത്തവ്യാപാരം തുടങ്ങും. മൊത്തവ്യാപാരത്തിന്റെ തിരക്ക് അവസാനിക്കുന്പോൾ മാത്രമാണു ചരക്ക് വ്യാപാരികൾക്കു കിട്ടുന്നത്. ചുമട്ടുകാർ ലോറി ഡ്രൈവർമാരെ തെറ്റിദ്ധരിപ്പിച്ച് ദൂരെ ചരക്കിറക്കുന്നുണ്ട്. യഥാസമയം ചരക്കു കിട്ടിയില്ലെന്ന പേരിൽ വ്യാപാരികൾ ലോറിക്കാരുമായും ചരക്ക് അയച്ച തമിഴ്നാട്ടിലെ വ്യാപാരിയുമായും വഴക്കിടേണ്ട അവസ്ഥയാണ്.
ചരക്കിറക്കേണ്ട കടയ്ക്കു മുന്നിൽ ഇറക്കാതെ ദൂരെ ഇറക്കുന്ന ചരക്കുകൾ അവിടെനിന്ന് സ്വന്തം സ്ഥലത്തേക്ക് എത്തിക്കാൻ വേറെ കൂലി നൽകി മറ്റൊരു വിഭാഗം തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നു. ഓരോ ചാക്കിനും ഇരട്ടി കൂലി. ലോറിയിൽനിന്നു ചരക്കിറക്കുന്ന ചുമട്ടുകാർ കടകളിൽ എത്തിക്കാൻ ചുമതലപ്പെട്ടവരാണെന്നാണു വ്യാപാരികൾ പറയുന്നത്. ലോറിയിൽനിന്ന് ഓരോ ചാക്ക് ഇറക്കാനും ലെവി സഹിതം 15 രൂപ വീതവും അവിടെനിന്ന് കടമുറിയിലേക്കു ചരക്ക് എത്താൻ 15 രൂപ വേറെയും അടക്കം 30 രൂപ ചുമട്ടുകൂലി നൽകേണ്ടിവരുന്നു.
ഇരട്ടക്കൂലി ഈടാക്കുന്നതിനെതിരേ വ്യാപാരികൾ ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ പരാതിപ്പെട്ടിരുന്നു. ബോർഡ് തൊഴിലാളി നേതാക്കളെ കമ്മീഷനായി നിയോഗിച്ച് വസ്തുതാ അന്വേഷണം നടത്തി. ഇരട്ടക്കൂലി ചുമത്തുന്നതായി ബോധ്യപ്പെടുകയും ചെയ്തു. ഇരട്ടക്കൂലി അരുതെന്ന് ക്ഷേമബോർഡും തൊഴിലാളി നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ചുമട്ടുകാർ തയാറായില്ല. വീണ്ടും ശനിയാഴ്ച വ്യാപാരികൾ പരാതിയുമായി ക്ഷേമബോർഡിനെ സമീപിച്ചിട്ടുണ്ട്.
ലോറികളിൽനിന്നു ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളുടെ പൂളിൽ 85 തൊഴിലാളികളുണ്ട്. വിവിധ യൂണിയനുകളിലുള്ളവരാണിവർ. പകുതിയോളം പേർ മിക്ക ദിവസവും അവധിയിലാണ്. ഓരോ ഷിഫ്റ്റിലും പരമാവധി 20 പേർ മാത്രമേ ജോലിക്കുണ്ടാകൂ. യഥാസമയം ചരക്കിറക്കും കടകളിൽ എത്തിക്കുന്നതും പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണമെന്ന് വ്യാപാരികൾ ക്ഷേമബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഫലം കുറയുമെന്നതിനാൽ തൊഴിലാളികൾ വിസമ്മതിച്ചു. ഇക്കാര്യത്തിലും ഫലപ്രദമായ തീരുമാനം കൈക്കൊള്ളാൻ ക്ഷേമബോർഡിനു കഴിഞ്ഞിട്ടില്ല. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നാഥനില്ലാക്കളരിയായിട്ടു വർഷങ്ങളായി. ചെയർമാൻ സ്ഥാനം ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്.
ചരക്കു വ്യാപാരശാലയിൽ എത്തിക്കാൻ ഇരട്ടി കൂലി ഈടാക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മർച്ചന്റ്സ് അസോസിയേഷൻ അടക്കമുള്ള വ്യാപാരി സംഘടനകൾ ഇന്നു യോഗം ചേരുന്നുണ്ട്.
തൃശൂർ: തമിഴ്നാട്ടിൽനിന്നു പച്ചക്കറികളുമായുള്ള ലോറികൾ ഇന്നു തൃശൂർ ശക്തൻതന്പുരാൻ മാർക്കറ്റിലേക്കു വരില്ല. മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ വട്ടംകറക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ലോറി ഡ്രൈവർമാർ പണിമുടക്കുകയാണ്.
ശക്തൻ മാർക്കറ്റിൽ പച്ചക്കറികളുമായി എത്തുന്ന തങ്ങളെ ചുമട്ടുകാർ പലവിധത്തിൽ ദ്രോഹിക്കുന്നുവെന്നു ലോറി ഡ്രൈവർമാർ ശനിയാഴ്ച തൃശൂരിലെ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് അധികൃതർക്കു പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ ചുമട്ടുകാർ ഇന്നലേയും തിങ്കളാഴ്ചയും കൂടുതൽ കടുത്ത ദ്രോഹനടപടികളുമായാണു ലോറി ഡ്രൈവർമാരെ നേരിട്ടത്. ഇതോടെയാണ് സൂചനാ പണിമുടക്കു നടത്താൻ ലോറി ഡ്രൈവർമാർ തീരുമാനിച്ചത്.
അർധരാത്രി കഴിഞ്ഞ് ഒരുമണി മുതൽ ശക്തൻ മാർക്കറ്റിൽ പച്ചക്കറികളുമായി ദിവസേന നാല്പതു ലോറികൾ എത്താറുണ്ട്. രാത്രി ലോറികളിൽനിന്നു ചരക്ക് ഇറക്കുന്നതടക്കം മാർക്കറ്റിന്റെ പൂർണനിയന്ത്രണം ചുമട്ടുതൊഴിലാളികളുടെ കൈകളിലാണ്. പച്ചക്കറികളുമായി വന്ന ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണു പരാതി. യഥാസ്ഥലത്തു ലോറികൾ നിർത്തിച്ചു ചരക്ക് ഇറക്കാൻ തയാറാകാതെ മാർക്കറ്റിന്റെ പല ഭാഗത്തേക്കു പലപ്പോഴായി ലോറികൾ മാറ്റിയിടുവിച്ചു ദ്രോഹിക്കുന്നുണ്ടെന്നാണു ഡ്രൈവർമാരുടെ മറ്റൊരു പരാതി. ലോറിയിൽനിന്ന് ചരക്കു മോഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. പുലർച്ചെ രണ്ടുമണിക്കോ മൂന്നുമണിക്കോ പച്ചക്കറികളുമായി എത്തുന്ന ലോറികളെ പലയിടത്തായി നാലു മണിക്കൂർ കാത്തുനിർത്തിച്ച് രാവിലെ ഏഴിനുശേഷം ചരക്ക് ഇറക്കുന്ന അവസ്ഥയാണുള്ളത്.
പുലർച്ചെ മുതൽ പച്ചക്കറി മാർക്കറ്റിൽ മൊത്തവ്യാപാരം തുടങ്ങും. മൊത്തവ്യാപാരത്തിന്റെ തിരക്ക് അവസാനിക്കുന്പോൾ മാത്രമാണു ചരക്ക് വ്യാപാരികൾക്കു കിട്ടുന്നത്. ചുമട്ടുകാർ ലോറി ഡ്രൈവർമാരെ തെറ്റിദ്ധരിപ്പിച്ച് ദൂരെ ചരക്കിറക്കുന്നുണ്ട്. യഥാസമയം ചരക്കു കിട്ടിയില്ലെന്ന പേരിൽ വ്യാപാരികൾ ലോറിക്കാരുമായും ചരക്ക് അയച്ച തമിഴ്നാട്ടിലെ വ്യാപാരിയുമായും വഴക്കിടേണ്ട അവസ്ഥയാണ്.
ചരക്കിറക്കേണ്ട കടയ്ക്കു മുന്നിൽ ഇറക്കാതെ ദൂരെ ഇറക്കുന്ന ചരക്കുകൾ അവിടെനിന്ന് സ്വന്തം സ്ഥലത്തേക്ക് എത്തിക്കാൻ വേറെ കൂലി നൽകി മറ്റൊരു വിഭാഗം തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നു. ഓരോ ചാക്കിനും ഇരട്ടി കൂലി. ലോറിയിൽനിന്നു ചരക്കിറക്കുന്ന ചുമട്ടുകാർ കടകളിൽ എത്തിക്കാൻ ചുമതലപ്പെട്ടവരാണെന്നാണു വ്യാപാരികൾ പറയുന്നത്. ലോറിയിൽനിന്ന് ഓരോ ചാക്ക് ഇറക്കാനും ലെവി സഹിതം 15 രൂപ വീതവും അവിടെനിന്ന് കടമുറിയിലേക്കു ചരക്ക് എത്താൻ 15 രൂപ വേറെയും അടക്കം 30 രൂപ ചുമട്ടുകൂലി നൽകേണ്ടിവരുന്നു.
ഇരട്ടക്കൂലി ഈടാക്കുന്നതിനെതിരേ വ്യാപാരികൾ ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ പരാതിപ്പെട്ടിരുന്നു. ബോർഡ് തൊഴിലാളി നേതാക്കളെ കമ്മീഷനായി നിയോഗിച്ച് വസ്തുതാ അന്വേഷണം നടത്തി. ഇരട്ടക്കൂലി ചുമത്തുന്നതായി ബോധ്യപ്പെടുകയും ചെയ്തു. ഇരട്ടക്കൂലി അരുതെന്ന് ക്ഷേമബോർഡും തൊഴിലാളി നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ചുമട്ടുകാർ തയാറായില്ല. വീണ്ടും ശനിയാഴ്ച വ്യാപാരികൾ പരാതിയുമായി ക്ഷേമബോർഡിനെ സമീപിച്ചിട്ടുണ്ട്.
ലോറികളിൽനിന്നു ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളുടെ പൂളിൽ 85 തൊഴിലാളികളുണ്ട്. വിവിധ യൂണിയനുകളിലുള്ളവരാണിവർ. പകുതിയോളം പേർ മിക്ക ദിവസവും അവധിയിലാണ്. ഓരോ ഷിഫ്റ്റിലും പരമാവധി 20 പേർ മാത്രമേ ജോലിക്കുണ്ടാകൂ. യഥാസമയം ചരക്കിറക്കും കടകളിൽ എത്തിക്കുന്നതും പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണമെന്ന് വ്യാപാരികൾ ക്ഷേമബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഫലം കുറയുമെന്നതിനാൽ തൊഴിലാളികൾ വിസമ്മതിച്ചു. ഇക്കാര്യത്തിലും ഫലപ്രദമായ തീരുമാനം കൈക്കൊള്ളാൻ ക്ഷേമബോർഡിനു കഴിഞ്ഞിട്ടില്ല. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നാഥനില്ലാക്കളരിയായിട്ടു വർഷങ്ങളായി. ചെയർമാൻ സ്ഥാനം ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്.
ചരക്കു വ്യാപാരശാലയിൽ എത്തിക്കാൻ ഇരട്ടി കൂലി ഈടാക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മർച്ചന്റ്സ് അസോസിയേഷൻ അടക്കമുള്ള വ്യാപാരി സംഘടനകൾ ഇന്നു യോഗം ചേരുന്നുണ്ട്.