+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാള പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോലീസ് കേസെടുത്തു

മാള: വനിത പഞ്ചായത്ത് മെംബറെ അസഭ്യം പറഞ്ഞ് അപമാനിക്കുക, ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാള പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ മാള പോലീസ് കേ
മാള പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോലീസ് കേസെടുത്തു
മാള: വനിത പഞ്ചായത്ത് മെംബറെ അസഭ്യം പറഞ്ഞ് അപമാനിക്കുക, ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാള പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ മാള പോലീസ് കേസെടുത്തു.
15-ാം വാർഡ് മെംന്പർ ജൂലി ബെന്നി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്‍റായ പി.കെ.സുകുമാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞമാസം 30ന് സ്ട്രീറ്റ് ലൈറ്റുകൾക്ക് മുൻകൂറായി നൽകിയ പണം അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്‍റിന്‍റെ ഓഫീസിലെത്തിയ മെംബറെ അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുകയും കൈവശം ഉണ്ടായിരുന്ന പേന മെംബറുടെ ദേഹത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിലാണ് പോലീസിൽ പരാതി നൽകിയത്. ഇതിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിങ്കളാഴ്ച പഞ്ചായത്ത് പടിക്കൽ ധർണയും നടത്തിയിരുന്നു.ഐപിസി 1860 നിയമപ്രകാരം 294, 324, 506 വകുപ്പുകളാണ് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മാള സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ചുമത്തിയിരിക്കുന്നത്.