+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവനക്കാരുടെ കുറവ് പദ്ധതി പ്രവർത്തനത്തെ ബാധിക്കുന്നതായി ബിജെപി

കോടാലി: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ ജീവനക്കാരുടെ കുറവുമൂലം പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ അവതാളത്തിലായതായി ബിജെപി അം
ജീവനക്കാരുടെ കുറവ് പദ്ധതി പ്രവർത്തനത്തെ ബാധിക്കുന്നതായി ബിജെപി
കോടാലി: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ ജീവനക്കാരുടെ കുറവുമൂലം പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ അവതാളത്തിലായതായി ബിജെപി അംഗങ്ങൾ ആരോപിച്ചു.
ദീർഘ കാലം സെക്രട്ടറി ഇല്ലാതിരുന്ന ഈ പഞ്ചായത്തിൽ രണ്ട ു മാസം മുൻപ് പുതിയസെക്രട്ടറി ചാർജെടുത്തെങ്കിലും അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹം ലീവിലാണ്. അക്കൗണ്ടന്‍റും പ്ലാനിംഗ് ഓഫീസറും ഒരു യുഡി ക്ലാർക്കും ഈയിടെ സ്ഥലം മാറിപോയി. ഇവരിൽ അകൗണ്ടന്‍റ് തസ്തികയിൽ മാത്രമേ പുനർനിയമനമായിട്ടുള്ളൂ. മറ്റ് രണ്ട ് പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
പദ്ധതികൾക്ക് അന്തിമ രൂപം നൽകേണ്ട എൻജിനീയറിംഗ് സെക്്ഷനിൽ ഒരു അസിസ്റ്റന്‍റ് എൻജിനീയറും രണ്ട ു ഓവർസീയറുമുള്ളതിൽ ഒരാൾ ലീവിലാണ്. സാന്പത്തിക വർഷത്തിൽ പൂർത്തീകരിക്കേണ്ട പദ്ധതികളുടെ രേഖകൾ ശരിയാക്കി ഡിപിസിയുടെ അംഗീകാരവും ടെക്നിക്കൽ അനുമതിയുമെല്ലാം വാങ്ങി ടെണ്ട ർ നടപടികൾ പൂർത്തിയാക്കി വരുന്പോഴേക്കും ഈ വാർഷിക പദ്ധതികളുടെ സമയം അതിക്രമിക്കുമെന്നും ഫണ്ട ് ഭൂരിഭാഗവും വിനിയോഗിക്കാനാകാതെവരുമെന്നും ബി ജെ പി അംഗങ്ങൾ പറയുന്നു.
അടിയന്തിരമായി സെക്രട്ടറിയെ നിയമിക്കണമെന്നും ഒഴിവുള്ള തസ്തികകൾ നികത്തണമെന്നും ബിജെപി അംഗങ്ങളായ ശ്രീധരൻ കളരിക്കൽ, സി.വി.ഗിനീഷ്, സന്ധ്യാസജീവൻ എന്നിവർ ആവശ്യപ്പെട്ടു.