+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനം പാചകവാതക ക്ഷാമത്തിലേക്ക്

കൊച്ചി: ഉദയംപേരൂരിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്‍ (ഐഒസി) പാചകവാതക ബോട്ട്‌ലിംഗ് പ്ലാന്‍റിലെ തൊഴിലാളി സമരത്തെത്തുടർന്ന് മധ്യകേരളം രൂക്ഷമായ പാചകവാതകക്ഷാമത്ത
സംസ്ഥാനം പാചകവാതക ക്ഷാമത്തിലേക്ക്
കൊച്ചി: ഉദയംപേരൂരിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്‍ (ഐഒസി) പാചകവാതക ബോട്ട്‌ലിംഗ് പ്ലാന്‍റിലെ തൊഴിലാളി സമരത്തെത്തുടർന്ന് മധ്യകേരളം രൂക്ഷമായ പാചകവാതകക്ഷാമത്തിലേക്ക്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലേക്കു 155 ലോറികളിലായാണ് ഇവിടെനിന്നു പാചകവാതകം പോകുന്നത്. സമരത്തെത്തുടർന്ന് ഇതു നിലച്ച അവസ്ഥയിലാണ്. ഇതോടെ ഈ ജില്ലകളിൽ പാചകവാതകക്ഷാമം ഉടലെടുത്തിരിക്കുകയാണ്.
അതേസമയം സമരം കൂടുതൽ ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കന്പനിയുടെ പ്രധാന കവാടത്തിൽ പന്തൽ കെട്ടി ഉപരോധിച്ചുള്ള സത്യഗ്രഹം ആരംഭിച്ചു. കൂടാതെ പ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നാളെ മുതൽ സമരം സംസ്ഥാനത്തെ മറ്റു പ്ലാന്‍റുകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനമുണ്ട്.
അങ്ങനെവന്നാൽ സംസ്ഥാനത്തെ മുഴുവൻ പാചകവാതകനീക്കത്തെയും ബാധിക്കും. നിലവിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ക്ഷാമം രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിലെ പ്ലാന്‍റിൽ നിന്നു സിലിണ്ടർ എത്തിക്കാൻ കന്പനി ശ്രമിച്ചെങ്കിലും യൂണിയനുകൾ ഇടപെട്ട് തടഞ്ഞതിനാൽ ഐഒസിയുടെ സിലിണ്ടർ നീക്കം പൂർണമായും നിലച്ചിരിക്കുകയാണ്.
പ്ലാന്‍റിലെ സുരക്ഷാ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്ലാന്‍റിലെ തൊഴിലാളികൾ സമരം ആരംഭിച്ചത്. തിങ്കളാഴ്ച കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിൽ എത്താനായില്ല.
പ്ലാന്‍റിൽ ആംബുലൻസ് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച തൊഴിലാളികളുടെ ആവശ്യത്തിൻമേൽ തീരുമാനം ഇന്നലെ രാവിലെ പത്തിന് അറിയിക്കാമെന്നാണ് ഐഒസി മാനേജ്മെന്‍റ് ചർച്ചയിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു റിപ്പോർട്ടും കളക്ടർക്ക് കന്പനി മാനേജ്മെന്‍റ് നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
വെള്ളിയാഴ്ച്ച പുലർച്ചെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽ നിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ പടർന്നു കരാർ ജീവനക്കാരനു പൊള്ളലേറ്റിരുന്നു. ഈ ജീവനക്കാരനെ ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ വെള്ളിയാഴ്ച വൈകുന്നേരം സമരം ആരംഭിക്കുകയായിരുന്നു.
ആംബുലൻസ്, പ്രാഥമിക ചികിത്സാ സംവിധാനം, തൊഴിലാളികൾക്ക് ഡ്രസിംഗ് റൂം തുടങ്ങിയവ അടിയന്തിരമായി വേണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.
സമരത്തെത്തുടർന്ന് ബോട്ട്‌ലിംഗ് പ്ലാന്‍റിലെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ഇവിടെ നിന്നുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്.