ആലുവ: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിക്കുന്നവർക്കെതിരേ ജില്ലാ പോലീസ് മേധാവി എ.വി. ജോർജിന്റെ നിർദേശാനുസരണം റൂറൽ ജില്ല മുഴുവൻ വാഹന പരിശോധന നടത്തി. റൂറൽ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഇന്നലെ നടത്തിയ ഓട്ടോറിക്ഷ സ്പെഷൽ ഡ്രൈവിൽ 1311 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിനു ആകെ 29 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 26 പെറ്റിക്കേസുകളും എടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരം സ്പെഷൽ ഡ്രൈവുകൾ വരുംദിവസങ്ങളിലും തുടരുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.