കൊച്ചി: പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കണ്ണുവെട്ടിച്ച് കൊച്ചിയുടെ നിരത്തുകൾ കീഴടക്കി വ്യാജ ഓട്ടോറിക്ഷകൾ തോന്നിയ പോലെ സർവീസുകൾ നടത്തുന്നതായി പരാതി. ജില്ലയ്ക്കു പുറത്തുനിന്നുവരെ നഗരത്തിലെത്തി തോന്നിയ പോലെ ഓട്ടം പിടിച്ചു മടങ്ങുന്ന ഓട്ടോറിക്ഷകൾ വ്യാപകം. കൊച്ചി നഗരത്തിലുള്ള 4250 അംഗീകൃത ഓട്ടോറിക്ഷകൾക്കു പുറമെയാണു പെർമിറ്റില്ലാത്ത നൂറുകണക്കിന് ഓട്ടോറിക്ഷകളുടെ സർവീസ്.
തിരക്കേറിയ സ്ഥാപനങ്ങൾക്കും മാളുകൾക്കും മുന്നിൽ പാർക്ക് ചെയ്ത് ആളുകളെ കയറ്റി ഓടുന്നതാണ് അനധികൃത ഓട്ടോക്കാരുടെ പതിവ്. യൂണിയനുകളിലോ സ്റ്റാൻഡുകളിലോ അംഗത്വമില്ലാത്തതിനാൽ ഇവർ യാത്രക്കാരിൽനിന്ന് അമിതക്കൂലി ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ചോദിച്ച കൂലി നൽകാൻ വിസമ്മതിക്കുന്നവരെ അസഭ്യവർഷത്തോടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതു പതിവ്സംഭവങ്ങളാണ്.
രാത്രികാലങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഇല്ലാത്തത് ഇവർക്കു തുണയാകുന്നു. സ്ഥിരമായി ഒരിടത്തു കിടന്ന് ഓടാത്തതിനാൽ യാത്രക്കാർ പരാതി നൽകിയാലും ഇവർക്കെതിരേ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. പിടിയിലാകുന്നവർക്കു ചെറിയ പിഴ മാത്രമാണു ശിക്ഷ.
നഗരത്തിൽ കൂടുതൽ ഓട്ടോറിക്ഷകൾക്കു പെർമിറ്റു അനുവദിച്ചശേഷം ശക്തമായ നടപടികളിലേക്കു നീങ്ങാനാണു തീരുമാനമെന്ന് ആർടിഒ പി.എച്ച്. സാദിഖലി പറഞ്ഞു. നഗരത്തിൽ സർവീസ് നടത്തുന്ന വ്യാജ ഓട്ടോറിക്ഷകൾ അമിതക്കൂലി ഈടാക്കുന്നതു തടയാൻ കൂടുതൽ ഓട്ടോറിക്ഷകൾക്കു പെർമിറ്റു നൽകണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സെക്രട്ടറി സക്കീർ തമ്മനം പറഞ്ഞു.
തിരക്കേറിയ സ്ഥാപനങ്ങൾക്കും മാളുകൾക്കും മുന്നിൽ പാർക്ക് ചെയ്ത് ആളുകളെ കയറ്റി ഓടുന്നതാണ് അനധികൃത ഓട്ടോക്കാരുടെ പതിവ്. യൂണിയനുകളിലോ സ്റ്റാൻഡുകളിലോ അംഗത്വമില്ലാത്തതിനാൽ ഇവർ യാത്രക്കാരിൽനിന്ന് അമിതക്കൂലി ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ചോദിച്ച കൂലി നൽകാൻ വിസമ്മതിക്കുന്നവരെ അസഭ്യവർഷത്തോടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതു പതിവ്സംഭവങ്ങളാണ്.
രാത്രികാലങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഇല്ലാത്തത് ഇവർക്കു തുണയാകുന്നു. സ്ഥിരമായി ഒരിടത്തു കിടന്ന് ഓടാത്തതിനാൽ യാത്രക്കാർ പരാതി നൽകിയാലും ഇവർക്കെതിരേ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. പിടിയിലാകുന്നവർക്കു ചെറിയ പിഴ മാത്രമാണു ശിക്ഷ.
നഗരത്തിൽ കൂടുതൽ ഓട്ടോറിക്ഷകൾക്കു പെർമിറ്റു അനുവദിച്ചശേഷം ശക്തമായ നടപടികളിലേക്കു നീങ്ങാനാണു തീരുമാനമെന്ന് ആർടിഒ പി.എച്ച്. സാദിഖലി പറഞ്ഞു. നഗരത്തിൽ സർവീസ് നടത്തുന്ന വ്യാജ ഓട്ടോറിക്ഷകൾ അമിതക്കൂലി ഈടാക്കുന്നതു തടയാൻ കൂടുതൽ ഓട്ടോറിക്ഷകൾക്കു പെർമിറ്റു നൽകണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സെക്രട്ടറി സക്കീർ തമ്മനം പറഞ്ഞു.