കൊച്ചി: ബിക്കാനിർ എക്സ്പ്രസിൽ യാത്ര ചെയ്ത വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെത്തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ അടച്ചുപൂട്ടിയ സസ്യഭക്ഷണശാലയുട പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. കാക്കനാട് റീജണൽ അനലറ്റിക്കൽ സെന്ററിലേക്ക് അയച്ച ഭക്ഷ്യസാന്പിളുകളുടെ പരിശോധനാഫലം ലഭിക്കാതെ നടപടിയെടുക്കാൻ കഴിയില്ലെന്ന കാരണത്താലാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നു റെയിൽവേ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
സാധാരണഗതിയിൽ വൻതിരക്ക് അനുഭവപ്പെടുന്ന നോർത്ത് സ്റ്റേഷനിൽ യാത്രയ്ക്കെത്തുന്നവർക്ക് കുറഞ്ഞതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കണം എന്നുള്ളതുകൊണ്ടാണ് ഭക്ഷണശാലയുടെ പ്രവർത്തനം പുനരാരംഭിച്ചതെന്നും റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണശാലയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
10 ദിവസത്തേക്ക് പാചകവും വിളന്പലും സിസിടിവി നിരീക്ഷണത്തിലാക്കും. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് കൊച്ചുവേളി-ബിക്കാനിർ എക്സ്പ്രസിൽ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഇതേത്തുടർന്ന് ട്രെയിൻ പട്ടാന്പിയിൽ പിടിച്ചിട്ട് വിദ്യാർഥികൾക്ക് ചികിത്സ നൽകിയിരുന്നു. നോർത്ത് സ്റ്റേഷനിൽ നിന്നു ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഭക്ഷണസാധനങ്ങൾ പാഴ്സൽ ചെയ്ത കവറിൽനിന്നുള്ള രാസവസ്തു ആകും ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്നാണു പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണശാലയിൽ ഉണ്ടായിരുന്ന പാഴ്സൽ കവറുകൾ അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.
പഴകിയ ഭക്ഷണമല്ല വിദ്യാർഥികൾക്ക് നൽകിയതെന്നു പരിശോധനയിൽ വ്യക്തമായതായി അറിയുന്നു. അതേസമയം വിദ്യാർഥികൾ പുറത്തുനിന്ന് കഴിച്ച ഭക്ഷണ സാധനങ്ങളിൽനിന്നാണോ വിഷബാധയേറ്റതെന്നും സംശയിക്കുന്നുണ്ട്. ലാബിലെ പരിശോധനാ ഫലം പുറത്തുവന്നാലാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. ഇന്നു മുതൽ പാകം ചെയ്ത ഭക്ഷണവിതരണം ആരംഭിക്കും.
സാധാരണഗതിയിൽ വൻതിരക്ക് അനുഭവപ്പെടുന്ന നോർത്ത് സ്റ്റേഷനിൽ യാത്രയ്ക്കെത്തുന്നവർക്ക് കുറഞ്ഞതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കണം എന്നുള്ളതുകൊണ്ടാണ് ഭക്ഷണശാലയുടെ പ്രവർത്തനം പുനരാരംഭിച്ചതെന്നും റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണശാലയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
10 ദിവസത്തേക്ക് പാചകവും വിളന്പലും സിസിടിവി നിരീക്ഷണത്തിലാക്കും. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് കൊച്ചുവേളി-ബിക്കാനിർ എക്സ്പ്രസിൽ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഇതേത്തുടർന്ന് ട്രെയിൻ പട്ടാന്പിയിൽ പിടിച്ചിട്ട് വിദ്യാർഥികൾക്ക് ചികിത്സ നൽകിയിരുന്നു. നോർത്ത് സ്റ്റേഷനിൽ നിന്നു ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഭക്ഷണസാധനങ്ങൾ പാഴ്സൽ ചെയ്ത കവറിൽനിന്നുള്ള രാസവസ്തു ആകും ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്നാണു പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണശാലയിൽ ഉണ്ടായിരുന്ന പാഴ്സൽ കവറുകൾ അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.
പഴകിയ ഭക്ഷണമല്ല വിദ്യാർഥികൾക്ക് നൽകിയതെന്നു പരിശോധനയിൽ വ്യക്തമായതായി അറിയുന്നു. അതേസമയം വിദ്യാർഥികൾ പുറത്തുനിന്ന് കഴിച്ച ഭക്ഷണ സാധനങ്ങളിൽനിന്നാണോ വിഷബാധയേറ്റതെന്നും സംശയിക്കുന്നുണ്ട്. ലാബിലെ പരിശോധനാ ഫലം പുറത്തുവന്നാലാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. ഇന്നു മുതൽ പാകം ചെയ്ത ഭക്ഷണവിതരണം ആരംഭിക്കും.