കരുവാരക്കുണ്ട്: സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ പേരിലുള്ള ഭൂമിയിലെ കുന്നിടിച്ചു മണ്ണ് വിൽപന നടത്തികൊണ്ടിരുന്നത് റവന്യൂ വകുപ്പധികൃതർ തടഞ്ഞു.
പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതിയെ തുടർന്നാണ് റവന്യൂ വകുപ്പധികൃതർ നടപടിക്കൊരുങ്ങിയത്. കരുവാരക്കുണ്ട് വൈദ്യുതി ഓഫീസിനു സമീപം നിലന്പൂർ - പെരിന്പിലാവ് സംസ്ഥാന പാതയോരത്തെ ഉയർന്ന സ്ഥലമാണ് മാസങ്ങളായി ഇടിച്ചു നിരത്തി മണ്ണു വിൽപ്പന നടത്തികൊണ്ടിരുന്നത്. രാത്രിയിൽ മണ്ണ് മാന്തി ഉപയോഗിച്ചാണ് കുന്നിടിക്കൽ നടക്കുന്നത്.
ഏഴുമാസം മുന്പ് വീടുവയ്ക്കാനായി മൂന്ന് സെന്റ് സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യാൻ ഹൈക്കോടതിയിൽ നിന്നും സന്പാദിച്ച പെർമിഷൻ ഉപയോഗിച്ചാണ് ഏക്കർകണക്കിനു സ്ഥലത്തെ മണ്ണ് നീക്കം ചെയ്തതെന്നും അധികൃതരുടെ മൂക്കിനു താഴെ നടക്കുന്ന സംഭവം കണ്ടില്ലന്നു നടിക്കുകയാണന്നും ചില സിപിഎം പ്രവർത്തകർ കുറ്റപെടുത്തുന്നു. എസ് സി കുടുംബങ്ങളുടെ വീടുകളും മണ്ണെടുപ്പിനെ തുടർന്ന് തകർച്ചാ ഭീഷണിയിലാണ്.
കരുവാരക്കുണ്ട് മേഖലയിലെ തണ്ണീർത്തടം നികത്താനാണ് മണ്ണ് ഉപയോഗിക്കുന്നത്.
പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതിയെ തുടർന്നാണ് റവന്യൂ വകുപ്പധികൃതർ നടപടിക്കൊരുങ്ങിയത്. കരുവാരക്കുണ്ട് വൈദ്യുതി ഓഫീസിനു സമീപം നിലന്പൂർ - പെരിന്പിലാവ് സംസ്ഥാന പാതയോരത്തെ ഉയർന്ന സ്ഥലമാണ് മാസങ്ങളായി ഇടിച്ചു നിരത്തി മണ്ണു വിൽപ്പന നടത്തികൊണ്ടിരുന്നത്. രാത്രിയിൽ മണ്ണ് മാന്തി ഉപയോഗിച്ചാണ് കുന്നിടിക്കൽ നടക്കുന്നത്.
ഏഴുമാസം മുന്പ് വീടുവയ്ക്കാനായി മൂന്ന് സെന്റ് സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യാൻ ഹൈക്കോടതിയിൽ നിന്നും സന്പാദിച്ച പെർമിഷൻ ഉപയോഗിച്ചാണ് ഏക്കർകണക്കിനു സ്ഥലത്തെ മണ്ണ് നീക്കം ചെയ്തതെന്നും അധികൃതരുടെ മൂക്കിനു താഴെ നടക്കുന്ന സംഭവം കണ്ടില്ലന്നു നടിക്കുകയാണന്നും ചില സിപിഎം പ്രവർത്തകർ കുറ്റപെടുത്തുന്നു. എസ് സി കുടുംബങ്ങളുടെ വീടുകളും മണ്ണെടുപ്പിനെ തുടർന്ന് തകർച്ചാ ഭീഷണിയിലാണ്.
കരുവാരക്കുണ്ട് മേഖലയിലെ തണ്ണീർത്തടം നികത്താനാണ് മണ്ണ് ഉപയോഗിക്കുന്നത്.