നിലന്പൂർ: അമ്യൂസ്മെന്റ് പാർക്കിന്റെ മറവിൽ സ്വകാര്യവ്യക്തി ഭൂമി ഇടിച്ചുനിരത്തുന്നതായി പരാതി. പുള്ളിപ്പാടം വില്ലേജിൽപ്പെട്ട പതിനാലാം ബ്ലോക്കിലാണ് പരിസ്ഥിതി ചട്ടങ്ങൾ കാറ്റിൽ പറത്തി അരീക്കോട് സ്വദേശി ഭൂമിയിടിച്ച് നിരത്തി നിർമാണപ്രവർത്തനത്തിനൊരുങ്ങുന്നത്. അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാനാണ് പദ്ധതി.
മൂവായിരം വനമേഖലയിലെ മാണിക്കൽ മുടിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യഭൂമിയിലാണ് അനധികൃത പ്രവൃത്തി നടക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്താണ് ജിയോളജിക്കൽ, വില്ലേജ് അധികൃതരെ നോക്കുകുത്തിയാക്കി പ്രവൃത്തി തുടരുന്നത്. ഈ ഭാഗത്തെ പാറകൾ പൊട്ടിക്കുകയും ജെസിബി ഉപയോഗിച്ച് ഭൂമി ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. കുത്തനെ കിടക്കുന്ന പ്രദേശത്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. വില്ലേജ് അധികൃതർ ജിയോളജിക്കൽ വിഭാഗത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയാറാകുന്നില്ല.
മൂവായിരം വനമേഖലയിലെ മാണിക്കൽ മുടിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യഭൂമിയിലാണ് അനധികൃത പ്രവൃത്തി നടക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്താണ് ജിയോളജിക്കൽ, വില്ലേജ് അധികൃതരെ നോക്കുകുത്തിയാക്കി പ്രവൃത്തി തുടരുന്നത്. ഈ ഭാഗത്തെ പാറകൾ പൊട്ടിക്കുകയും ജെസിബി ഉപയോഗിച്ച് ഭൂമി ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. കുത്തനെ കിടക്കുന്ന പ്രദേശത്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. വില്ലേജ് അധികൃതർ ജിയോളജിക്കൽ വിഭാഗത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയാറാകുന്നില്ല.