സുൽത്താൻ ബത്തേരി: ദൈവത്തിന്റെ ഭാഷ നിശബ്ദതയാണെന്ന് വിശ്വാസികൾ മനസിലാക്കണമെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പഴൂർ ഇടവക തിരുനാളിന്റെ സമാപന ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷമയാണ് ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. നിശബ്ദതയാണ് ഏറ്റവും വലിയ പ്രത്യേകത.
സഹനമുള്ള ജീവിതം നയിക്കുന്നവരാണ് അവസാനം വിജയത്തിലേക്ക് എത്തി ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. വിൻസെന്റ് പുതുശേരി, ബ്രദർ ഷാജൻ പനച്ചിക്കൽ, രൂപതാ പാസ്റ്റർ കൗണ്‍സിൽ അംഗം പി.എം. ജോയി, ട്രസ്റ്റിമാരായ പി.എം. സെബാസ്റ്റ്യൻ പുളിയംമാക്കൽ, ബിജു ആൻഡ്രൂസ്, ജോസ് നടക്കൽ, ജോസ് ചിറത്തലക്കൽ തുടങ്ങിയവർ ചേർന്നു ബിഷപ്പിനെ സ്വീകരിച്ചു.
ക്ഷമയാണ് ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. നിശബ്ദതയാണ് ഏറ്റവും വലിയ പ്രത്യേകത.
സഹനമുള്ള ജീവിതം നയിക്കുന്നവരാണ് അവസാനം വിജയത്തിലേക്ക് എത്തി ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. വിൻസെന്റ് പുതുശേരി, ബ്രദർ ഷാജൻ പനച്ചിക്കൽ, രൂപതാ പാസ്റ്റർ കൗണ്‍സിൽ അംഗം പി.എം. ജോയി, ട്രസ്റ്റിമാരായ പി.എം. സെബാസ്റ്റ്യൻ പുളിയംമാക്കൽ, ബിജു ആൻഡ്രൂസ്, ജോസ് നടക്കൽ, ജോസ് ചിറത്തലക്കൽ തുടങ്ങിയവർ ചേർന്നു ബിഷപ്പിനെ സ്വീകരിച്ചു.