സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ പണയന്പത്ത് കാട്ടാനകളുടെ ഭീഷണി രൂക്ഷമായി. പകൽപോലും പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. വൻ തോതിൽ കൃഷിനാശവും തുടരുന്നു. രണ്ട് കൊന്പനാനകളാണ് പതിവായി ഈ പ്രദേശത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
ആനകളെ തുരത്താനുള്ള ശ്രമത്തിൽ വാച്ചർമാർ അടക്കമുള്ളവരെ കാട്ടാനകൾ ഓടിച്ചു. വീടുകളുടെ സമീപം വരെ ആനകൾ എത്തുന്ന സ്ഥിതിയിലാണ്. വൈദ്യുതി കന്പി വേലികൾ തകർത്താണ് ആനക്കൂട്ടം വനത്തിൽ നിന്നും നാട്ടിൻപുറങ്ങളിലേക്കിറങ്ങുന്നത്.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ ചെവികൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തയിടെയാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. കടുവ അടക്കമുള്ളവയുടെ ഭീഷണി നിലനിൽക്കെയാണ് കാട്ടാനകൾ ഭീതി പരത്തുന്നത്.
പകൽ സമയം പോലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. അടിയന്തിരമായി അധികൃതർ ഇടപെട്ട് വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ആനകളെ തുരത്താനുള്ള ശ്രമത്തിൽ വാച്ചർമാർ അടക്കമുള്ളവരെ കാട്ടാനകൾ ഓടിച്ചു. വീടുകളുടെ സമീപം വരെ ആനകൾ എത്തുന്ന സ്ഥിതിയിലാണ്. വൈദ്യുതി കന്പി വേലികൾ തകർത്താണ് ആനക്കൂട്ടം വനത്തിൽ നിന്നും നാട്ടിൻപുറങ്ങളിലേക്കിറങ്ങുന്നത്.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ ചെവികൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തയിടെയാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. കടുവ അടക്കമുള്ളവയുടെ ഭീഷണി നിലനിൽക്കെയാണ് കാട്ടാനകൾ ഭീതി പരത്തുന്നത്.
പകൽ സമയം പോലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. അടിയന്തിരമായി അധികൃതർ ഇടപെട്ട് വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.