പെരിന്തൽമണ്ണ: ആലിപ്പറന്പ്, താഴെക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആലിപ്പറന്പ്- താഴെക്കോട് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചതായി എംഎൽഎ മഞ്ഞളാംകുഴി അലി അറിയിച്ചു. പദ്ധതിക്ക് മൊത്തം ചിലവ് വരുന്നത് എണ്പത് കോടിയോളം രൂപയാണ്. ആലിപ്പറന്പ് പഞ്ചായത്തിലെ തൂതപ്പുഴ വെട്ടിച്ചുരുക്കിൽ സ്ഥലം സന്ദർശിച്ച് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച പ്രവർത്തികൾ എംഎൽഎ വിലയിരുത്തി.
ഒന്നാം ഘട്ടമായി പുഴയിൽ കിണറുകളും ശുദ്ധീകരണ പ്ലാന്റും, പന്പ് ഹൗസും അനുബന്ധ ടാങ്കുകളുമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി ആലിപ്പറന്പ് പഞ്ചായത്തിലെ കൈനിശേരി കോട്ടയിലും താഴെക്കോട് പഞ്ചായത്തിലെ ബിടാവ് മലയിലും വിതരണ ടാങ്കുകൾ സ്ഥാപിക്കുകയും അതിലേക്ക് പുഴയിൽ നിന്നും പൈപ്പ് ലെെൻ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ രണ്ട് പഞ്ചായത്തുകളിലുമായി 300 കിലോമീറ്ററോളം ഡിസ്ട്രിബ്യൂഷൻ ലൈനും പൂർത്തീകരിക്കേണ്ടതുണ്ട്. കൂടാതെ കുടിവെള്ള പദ്ധതിക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാകണമെങ്കിൽ തൂത പുഴക്ക് കുറുകെ വെട്ടിചുരുക്കിൽ ചെക്ക് ഡാം നിർമിക്കണമെന്ന ആശയം ഉദ്യോഗസ്ഥരും നാട്ടുകാരും എംഎൽഎയുമായി പങ്കുവച്ചു. ഇതേ തുടർന്ന് അടുത്ത വർഷത്തെ ബജറ്റ് പ്രൊപ്പോസൽ ആയോ കേരള ഇൻഫ്രാസ്റ്ര്റക്ചർ ഇൻ വെസ്റ്റ്മന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ലേക്കൂള്ള പ്രൊപ്പോസൽ ആയോ ഇതു നൽകാനുള്ള ശ്രമം നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് പി.കെ.അബൂബക്കർ ഹാജി, ശീലത്ത് വീരാൻകുട്ടി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഹജറുമ്മ, അബ്ദുൾ ലത്തീഫ്, സി.കെ.ഫൈസൽ (ഗ്രാമപഞ്ചായത്ത് മെന്പർമാർ), ടി.കെ.ഹംസ, ശീലത്ത് അമീൻ, കെ.പി.മുഹമ്മദലി, സി.പി.ഹംസക്കുട്ടി, എൻജിനീയർ അഷറഫ് എന്നിവരും വാട്ടർ അഥോറിറ്റി പ്രോജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരായ എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് റാഫി, അസിസ്റ്റന്റ് എക്സികണ്ടട്ടീവ് എൻജിനീയർ സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ കെ.പി.ജയകുമാർ, ഓവർസിയർ മുഹമ്മദ് അഫ്സൽ തുടങ്ങിയവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.
ഒന്നാം ഘട്ടമായി പുഴയിൽ കിണറുകളും ശുദ്ധീകരണ പ്ലാന്റും, പന്പ് ഹൗസും അനുബന്ധ ടാങ്കുകളുമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി ആലിപ്പറന്പ് പഞ്ചായത്തിലെ കൈനിശേരി കോട്ടയിലും താഴെക്കോട് പഞ്ചായത്തിലെ ബിടാവ് മലയിലും വിതരണ ടാങ്കുകൾ സ്ഥാപിക്കുകയും അതിലേക്ക് പുഴയിൽ നിന്നും പൈപ്പ് ലെെൻ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ രണ്ട് പഞ്ചായത്തുകളിലുമായി 300 കിലോമീറ്ററോളം ഡിസ്ട്രിബ്യൂഷൻ ലൈനും പൂർത്തീകരിക്കേണ്ടതുണ്ട്. കൂടാതെ കുടിവെള്ള പദ്ധതിക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാകണമെങ്കിൽ തൂത പുഴക്ക് കുറുകെ വെട്ടിചുരുക്കിൽ ചെക്ക് ഡാം നിർമിക്കണമെന്ന ആശയം ഉദ്യോഗസ്ഥരും നാട്ടുകാരും എംഎൽഎയുമായി പങ്കുവച്ചു. ഇതേ തുടർന്ന് അടുത്ത വർഷത്തെ ബജറ്റ് പ്രൊപ്പോസൽ ആയോ കേരള ഇൻഫ്രാസ്റ്ര്റക്ചർ ഇൻ വെസ്റ്റ്മന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ലേക്കൂള്ള പ്രൊപ്പോസൽ ആയോ ഇതു നൽകാനുള്ള ശ്രമം നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് പി.കെ.അബൂബക്കർ ഹാജി, ശീലത്ത് വീരാൻകുട്ടി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഹജറുമ്മ, അബ്ദുൾ ലത്തീഫ്, സി.കെ.ഫൈസൽ (ഗ്രാമപഞ്ചായത്ത് മെന്പർമാർ), ടി.കെ.ഹംസ, ശീലത്ത് അമീൻ, കെ.പി.മുഹമ്മദലി, സി.പി.ഹംസക്കുട്ടി, എൻജിനീയർ അഷറഫ് എന്നിവരും വാട്ടർ അഥോറിറ്റി പ്രോജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരായ എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് റാഫി, അസിസ്റ്റന്റ് എക്സികണ്ടട്ടീവ് എൻജിനീയർ സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ കെ.പി.ജയകുമാർ, ഓവർസിയർ മുഹമ്മദ് അഫ്സൽ തുടങ്ങിയവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.