പുൽപ്പള്ളി: കബനി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സീതാമൗണ്ട് കുന്നേൽ ധനീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. കബനി പുഴയോരത്ത് മച്ചൂരിൽപോയി തിരിച്ചുവന്ന ധനീഷിനെ ചിലർ ക്രൂരമായി മർദ്ദിച്ചതായും ധനീഷ് മരിച്ചത് മർദ്ദമേറ്റത് മൂലമാണെന്നും ശരീരത്തിൽ മാരകമായ പരിക്ക് ഉള്ളതായും ബന്ധുക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധുക്കൾ പരാതി നൽകി. ധനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.