തരിയോട്: ഡിസംബർ 26ന് പുലർച്ചെ തരിയോട് എട്ടാം മൈൽ നെല്ലിക്കാട്ടിൽ മത്തായിയുടെ വീട്ടിൽനിന്നു ഗൃഹനാഥയുടെ ആറ് പവന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ
റിമാൻഡിലുള്ള പ്രതികളിൽ തരിയോട് കാരനിരപ്പേൽ കുരിശ് ഷിജു എന്ന ഷിജുവിനെ (38) പടിഞ്ഞാറെത്തറ പോലീസ് കസ്റ്റഡിയിൽ വാങ്ങി. പോലീസിന്റെ അപേക്ഷയിൽ ഒരു ദിവസത്തേക്കാണ് മാനനന്തവാടി കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാല കവർച്ചക്കേസിൽ ഷിജുവിനൊപ്പം അറസ്റ്റിലായ തരിയോട് പുൽപ്പറന്പിൽ പുലി ജോസഫ് എന്ന ജോസഫ് (50) മാനന്തവാടി സബ്ജയിലിൽ റിമാൻഡിലാണ്.
പൂട്ടുപൊളിച്ച് വീടിനകത്ത് കടന്ന ഷിജുവും ജോസഫും ഉറക്കത്തിലായിരുന്ന ഗൃഹനാഥയുടെ മാലയാണ് പൊട്ടിച്ചെടുത്തത്.
പടിഞ്ഞാറത്തറ എസ്.ഐ. മുഹമ്മദ് നജീബ്, എഎസ്ഐ ഷിബു എഫ്. പോൾ സീനിയർ സിപിഒ അബൂബക്കർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോടഞ്ചേരിയിലെ ധനകാര്യസ്ഥാപനത്തിൽനിന്നാണ് പോലീസ് മോഷണ മുതൽ കണ്ടെത്തിയത്.
ഷിജു വേറെയും കളവുകേസുകളിൽ പ്രതിയാണ്.
റിമാൻഡിലുള്ള പ്രതികളിൽ തരിയോട് കാരനിരപ്പേൽ കുരിശ് ഷിജു എന്ന ഷിജുവിനെ (38) പടിഞ്ഞാറെത്തറ പോലീസ് കസ്റ്റഡിയിൽ വാങ്ങി. പോലീസിന്റെ അപേക്ഷയിൽ ഒരു ദിവസത്തേക്കാണ് മാനനന്തവാടി കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാല കവർച്ചക്കേസിൽ ഷിജുവിനൊപ്പം അറസ്റ്റിലായ തരിയോട് പുൽപ്പറന്പിൽ പുലി ജോസഫ് എന്ന ജോസഫ് (50) മാനന്തവാടി സബ്ജയിലിൽ റിമാൻഡിലാണ്.
പൂട്ടുപൊളിച്ച് വീടിനകത്ത് കടന്ന ഷിജുവും ജോസഫും ഉറക്കത്തിലായിരുന്ന ഗൃഹനാഥയുടെ മാലയാണ് പൊട്ടിച്ചെടുത്തത്.
പടിഞ്ഞാറത്തറ എസ്.ഐ. മുഹമ്മദ് നജീബ്, എഎസ്ഐ ഷിബു എഫ്. പോൾ സീനിയർ സിപിഒ അബൂബക്കർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോടഞ്ചേരിയിലെ ധനകാര്യസ്ഥാപനത്തിൽനിന്നാണ് പോലീസ് മോഷണ മുതൽ കണ്ടെത്തിയത്.
ഷിജു വേറെയും കളവുകേസുകളിൽ പ്രതിയാണ്.