മാനന്തവാടി: പനവല്ലി ക്ഷീര സംഘം സെക്രട്ടറിക്കെതിരേ പണംതട്ടിയതായി ആരോപിച്ച് വിജിലൻസിന് പരാതി. വിധവയായ ആദിവാസി വൃദ്ധയുടെ പശുവിന്റെ ഇൻഷ്വറൻസ് തുക തട്ടിയതായും സംഘങ്ങൾ ലോണിന്റെ തിരിച്ചടവായി നൽകിയ തുക ബാങ്കിൽ അടച്ചില്ലെന്നുമാണ് പരാതി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കാട്ടിക്കുളം പനവല്ലി കോളനിയിലെ വിധവയായ മാച്ചി കൂലിപ്പണി എടുത്ത് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് അഞ്ച് വർഷം മുന്പ് പശുക്കുട്ടിയെ വാങ്ങിയത്. ആറുമാസം മുന്പ് ഈ പശു ചത്ത് പോയി. ഇൻഷുറൻസ് തുക വാങ്ങി തരാമെന്ന് പറഞ്ഞ് പനവല്ലി ക്ഷീര സംഘം സെക്രട്ടറി മാച്ചിയെ സമീപിക്കുകയും ഇൻഷുറൻസ് ചെയ്ത പുശുവിന്റെ കമ്മൽ വാങ്ങിക്കുകയും ചെയ്തു.
എന്നാൽ ഇൻഷ്വറൻസ് തുകയായി ലഭിച്ച ഇരുപത്തിരണ്ടായിരം രൂപ ഇതുവരെയും നൽകിയില്ലെന്ന് മാച്ചി പറയുന്നു. ഇത് സംബന്ധിച്ച് ഇവർ എംഎംഎസ് ഡിവൈഎസ്പിക്ക് പരാതിയും നൽകിയിട്ടുണ്ട്. കൂടാതെ മാനന്തവാടി കാനറ ബാങ്ക് മുഖേന പശുവിനെ വാങ്ങാൻ ജഐൽജി ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയ ലോണിന്റെ തിരിച്ചടവിലും വ്യാപക ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
പനവല്ലി പ്രദേശത്തെ മിക്ക ജഐൽജി ഗ്രൂപ്പുകളും ബാങ്കിൽ അടക്കാനുള്ള തുക സെക്രട്ടറിയെ ഏൽപ്പിച്ചിരുന്നുവെങ്കിലും തുക കൃത്യമായി ബാങ്കിൽ അടച്ചിട്ടില്ലന്നും ഇവർ പറയുന്നു. ഇവർക്ക് ലഭിക്കേണ്ട സബ്സിഡി തുകയും ഇതുവരെയും ലഭിച്ചതുമില്ല. ജഐൽജി ഗ്രൂപ്പിലെ നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ വിജിലൻസ് ഡയറക്ടർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ഇൻഷ്വറൻസ് തുകയായി ലഭിച്ച ഇരുപത്തിരണ്ടായിരം രൂപ ഇതുവരെയും നൽകിയില്ലെന്ന് മാച്ചി പറയുന്നു. ഇത് സംബന്ധിച്ച് ഇവർ എംഎംഎസ് ഡിവൈഎസ്പിക്ക് പരാതിയും നൽകിയിട്ടുണ്ട്. കൂടാതെ മാനന്തവാടി കാനറ ബാങ്ക് മുഖേന പശുവിനെ വാങ്ങാൻ ജഐൽജി ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയ ലോണിന്റെ തിരിച്ചടവിലും വ്യാപക ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
പനവല്ലി പ്രദേശത്തെ മിക്ക ജഐൽജി ഗ്രൂപ്പുകളും ബാങ്കിൽ അടക്കാനുള്ള തുക സെക്രട്ടറിയെ ഏൽപ്പിച്ചിരുന്നുവെങ്കിലും തുക കൃത്യമായി ബാങ്കിൽ അടച്ചിട്ടില്ലന്നും ഇവർ പറയുന്നു. ഇവർക്ക് ലഭിക്കേണ്ട സബ്സിഡി തുകയും ഇതുവരെയും ലഭിച്ചതുമില്ല. ജഐൽജി ഗ്രൂപ്പിലെ നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ വിജിലൻസ് ഡയറക്ടർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്.