മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് സർക്കാർ തലത്തിൽ ധനസഹായം ലഭിച്ചില്ലെന്ന് പരാതി. ബാവലി തോണിക്കടവ് തുറന്പൂർ കോളനിയിലെ വെള്ളുവിന്റെ മകൻ സുധീഷ് (19) നെയാണ് കഴിഞ്ഞ മാസം 28ന് കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ബാവലി പുഴയിൽ കുളിക്കാൻ പോകുന്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് കടുവ പിന്തിരിയുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ സുധീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പട്ടികവർഗ വകുപ്പിൽ നിന്നും രണ്ട് തവണയായി 4000 രൂപ ലഭിച്ചതല്ലാതെ റവന്യു, വനം വകുപ്പുകളിൽ നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ലെന്ന് സുധീഷ് പറഞ്ഞു. അതെ സമയം വകുപ്പ് തലത്തിൽ ധനസഹായം നൽകുന്നതിനുള്ള യാതാരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തിപരമായി സുധീഷിന്റെ ബന്ധുക്കൾക്ക് സഹായം നൽകിയിരുന്നതായും വനം
ബാവലി പുഴയിൽ കുളിക്കാൻ പോകുന്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് കടുവ പിന്തിരിയുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ സുധീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പട്ടികവർഗ വകുപ്പിൽ നിന്നും രണ്ട് തവണയായി 4000 രൂപ ലഭിച്ചതല്ലാതെ റവന്യു, വനം വകുപ്പുകളിൽ നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ലെന്ന് സുധീഷ് പറഞ്ഞു. അതെ സമയം വകുപ്പ് തലത്തിൽ ധനസഹായം നൽകുന്നതിനുള്ള യാതാരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തിപരമായി സുധീഷിന്റെ ബന്ധുക്കൾക്ക് സഹായം നൽകിയിരുന്നതായും വനം