കോതമംഗലം: അടച്ചുപൂട്ടുള്ള വീടില്ലാത്തതിന്റെ ദുരിതംപേറി കഴിയുകയാണ് രോഗിയും വിധവയുമായ വീട്ടമ്മ. പതിനെട്ടു വർഷത്തോളമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലാണ് നെല്ലിക്കുഴി ഇരുമലപ്പടി കുപ്പശേരിമോളത്തു വീട്ടിൽ ഓമനയും മകളും കഴിയുന്നത്. മഴയോ കാറ്റോ അതിജീവിക്കാൻ പറ്റാത്ത വീടിന്റെ മേൽക്കൂരയും ഭിത്തിയും ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താറായ നിലയിലാണ്. മകൾക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഓമനയെ ഉപേക്ഷിച്ചു പോയതാണ്. ആസ്മയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ളതിനാൽ ഭാരിച്ച ജോലി ചെയ്യാൻ ഈ വീട്ടമ്മയ്ക്ക് കഴിയുന്നില്ല. തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട് വല്ലപ്പോഴും കിട്ടുന്ന തൊഴിൽ ദിനങ്ങളാണ് ഇവരുടെ ആശ്രയം.
വിട്ടുകാർ ഭാഗംവച്ചു നൽകിയ പുരയിടത്തിന്റെ രജിസ്ട്രേഷൻ പണമില്ലാത്തതിനാൽ സ്വന്തം പേരിലേക്ക് മാറ്റാൻ ഓമനയ്ക്ക് കഴിഞ്ഞിട്ടില്ല. സഹോദരങ്ങൾ വാങ്ങിക്കൊടുത്ത രണ്ട് ആടുകളാണ് തൊഴിലുറപ്പ് പണിയില്ലാത്തപ്പോൾ ഇവരുടെ ജീവനോപാധി. പെരുന്പാവൂരിൽ അടച്ചുപൂട്ടില്ലാത്ത വീട്ടിൽ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഇവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭയമില്ലാതെ തലചായ്ക്കാൻ ഒരു വീടാണ് ഓമനയുടെയും മകളുടെയും ഏറ്റവും വലിയ സ്വപ്നം. പാരാമെഡിക്കൽ കോഴ്സിനു പഠിക്കുന്ന മകളിലാണ് ഈ അമ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയിൽ ഇരുൾ വീഴാതിരിക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായി സന്മനസുള്ളവരുടെ സഹായത്തിന് കാത്തിരിക്കുകയാണ് ഈ കുടുംബം.
വിട്ടുകാർ ഭാഗംവച്ചു നൽകിയ പുരയിടത്തിന്റെ രജിസ്ട്രേഷൻ പണമില്ലാത്തതിനാൽ സ്വന്തം പേരിലേക്ക് മാറ്റാൻ ഓമനയ്ക്ക് കഴിഞ്ഞിട്ടില്ല. സഹോദരങ്ങൾ വാങ്ങിക്കൊടുത്ത രണ്ട് ആടുകളാണ് തൊഴിലുറപ്പ് പണിയില്ലാത്തപ്പോൾ ഇവരുടെ ജീവനോപാധി. പെരുന്പാവൂരിൽ അടച്ചുപൂട്ടില്ലാത്ത വീട്ടിൽ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഇവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭയമില്ലാതെ തലചായ്ക്കാൻ ഒരു വീടാണ് ഓമനയുടെയും മകളുടെയും ഏറ്റവും വലിയ സ്വപ്നം. പാരാമെഡിക്കൽ കോഴ്സിനു പഠിക്കുന്ന മകളിലാണ് ഈ അമ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയിൽ ഇരുൾ വീഴാതിരിക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായി സന്മനസുള്ളവരുടെ സഹായത്തിന് കാത്തിരിക്കുകയാണ് ഈ കുടുംബം.