+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമഷ്ടിപ്പടി വളവിൽ അപകടം പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതർ

മൂവാറ്റുപുഴ: നെല്ലിക്കുഴിപായിപ്ര റോഡിലെ സമഷ്ടിപ്പടി വളവിൽ അപകടം പതിവാകുന്നു. പൊതുമരാമത്ത് ഇതു സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കി
സമഷ്ടിപ്പടി വളവിൽ അപകടം പതിവാകുന്നു;  നടപടിയെടുക്കാതെ അധികൃതർ
മൂവാറ്റുപുഴ: നെല്ലിക്കുഴി-പായിപ്ര റോഡിലെ സമഷ്ടിപ്പടി വളവിൽ അപകടം പതിവാകുന്നു. പൊതുമരാമത്ത് ഇതു സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധമുയർത്തുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ 20 ഓളം ചെറുതും, വലുതുമായ അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ച് പായിപ്ര സ്വദേശിയായി യുവാവിനു പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
പത്തുകിലോമീറ്റർ ദൈർഘ്യമുള്ള നെല്ലിക്കുഴി-പായിപ്ര റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് ഉൾപ്പെടെ പൂർത്തീകരിച്ചിരുന്നു. റോഡിന്‍റെ നാലു കിലോമീറ്റർ ദൂരം മൂവാറ്റുപുഴ പിഡബ്ല്യൂഡി ഓഫീസിനു കീഴിലാണ്. പായിപ്ര കവല മുതൽ കക്ഷായിപ്പടിവരെയുളള നാലു കിലോമീറ്റർ ഭാഗത്ത് വളവുകളും, ഇരുവശങ്ങളിൽ തോടുകളുമുണ്ട്.
ഇതിൽ സമഷ്ടിപ്പടിയിലുള്ള കൊടുംവളവിലാണ് തുടർച്ചയായി അപകടമുണ്ടാകുന്നത്. ഇവിടെ ഇരുവശത്തുനിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് തൊട്ടടുത്ത് എത്തുന്പോഴാണ് കാഴ്ച വ്യക്തമാകുന്നത്. പെട്ടെന്നു ബ്രേക്ക് ചെയ്യുന്നതിനിടയിൽ വാഹനങ്ങൾ കൂട്ടിയിടിക്കുകയോ, നിയന്ത്രണംവിട്ട് സമീപത്തെ കുഴിയിലേക്ക് മറിയുകയോ ചെയ്യും.
റോഡ് നിർമാണം നടത്തുന്പോൾ വളവുകൾ നിവർത്തണമെന്നും, റോഡിന്‍റെ ഇരുവശങ്ങളിലും ഒരു മീറ്റർ വീതിയിൽ കോണ്‍ക്രീറ്റിംഗ് വേണമെന്നും നിർദേശിച്ചെങ്കിലും അതൊന്നും ചെയ്യാതെ റോഡ് നിർമാണം പൂർത്തീകരിച്ചതായി കാണിച്ച് കോണ്‍ട്രാക്ടർ ബിൽതുക മാറിയെടുക്കുകയും ചെയ്തു.
റോഡിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുക പതിവാണെങ്കിലും ഇവിടെ ഒരു സ്ഥലത്തും ഇതു കാണാനില്ല. നൂറുകണക്കിനു കുട്ടികൾ പഠിക്കുന്ന പായിപ്ര ഗവ. സ്കൂളിനു സമീപത്തും സൂചനാബോർഡുകളില്ല. പായിപ്ര കാവുംപടിക്കു സമീപം റോഡിന്‍റെ ഇരുവശങ്ങളിലും ആഴത്തിലുള്ള തോട് ഉണ്ടെങ്കിലും റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ചെറുതും, വലുതുമായ നിരവധി വാഹനങ്ങൾ തോട്ടിലേക്ക് വീഴുന്നതും പതിവാണ്.
ഇതേത്തുടർന്നു നാട്ടുകാർ പരാതി നൽകിയെങ്കിലും പിഡബ്ല്യൂഡി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് പഞ്ചായത്തംഗങ്ങളായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ എന്നിവർ പറയുന്നു.
ചെറുതും, വലുതമായ ആയിരത്തിലധികം വാഹനങ്ങളാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. അപകടസാധ്യതയുള്ള വളവുകളിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.