മൂവാറ്റുപുഴ: പാടം നികത്തിയതു പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ആയവന പഞ്ചായത്തംഗം ഏനാനല്ലൂർ കൊറ്റാംചേരിൽ പോളിന്റെ ഉടസ്ഥതയിലുള്ള 62 സെന്റോളം പാടശേഖരമാണ് മണ്ണിട്ടു നികത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേത്തുടർന്നു ഏനാനല്ലൂർ വില്ലേജ് ഓഫീസറും ആയവന കൃഷി ഓഫീസറും പരിശോധന നടത്തി. കേരള തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പാടം മണ്ണിട്ടു നികത്തിയതെന്നു കാണിച്ച് ജില്ലാകളക്ടർക്കു റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാടം പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ മൂവാറ്റുപുഴ ആർഡിഒ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേത്തുടർന്നു ഏനാനല്ലൂർ വില്ലേജ് ഓഫീസറും ആയവന കൃഷി ഓഫീസറും പരിശോധന നടത്തി. കേരള തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പാടം മണ്ണിട്ടു നികത്തിയതെന്നു കാണിച്ച് ജില്ലാകളക്ടർക്കു റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാടം പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ മൂവാറ്റുപുഴ ആർഡിഒ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.